ആംബുലൻസിൽ

ജീവിതത്തിലേക്കോ

മരണത്തിലേക്കോ

എന്ന് നിശ്ചയമില്ലാതെ

നിലവിളിച്ചോടുന്ന ആംബുലൻസിൽ

ജീവിതത്തിനും മരണത്തിനുമിടക്ക്

കുടുങ്ങിപ്പോയ ഒരാളുടെ

മനസ്സ് കണ്ടിട്ടുണ്ടോ ?

അന്നോളം ജീവിച്ചു തീർത്ത ജീവിതവും

അനുഭവിച്ചറിഞ്ഞ ആനന്ദങ്ങളും

കുടിച്ചുവറ്റിച്ച കയ്പുകളും

അസാധുവാകുന്ന വേളയിൽ

തന്റെ പേർ

അയാൾ ഓർക്കുന്നുണ്ടാകുമോ?

കിട്ടിയതിന്റെ മുതുകുഭാരമില്ലാതെ

കിട്ടാത്തതിന്റെ ആധിയില്ലാതെ

പതിയെ, ആ മുഖത്ത്

ശാന്തത പടരുന്നത് കണ്ടിട്ടുണ്ടോ?

എന്തിനായിരുന്നു ഇതെല്ലാം

എന്ന ചിറികോട്ടലോടെ

അയാൾ മറ്റൊരു ലോകത്തെ

തുറിച്ചു നോക്കുമ്പോൾ

ഒരു ജീവൻ

നഷ്ടപ്പെടുകയായിരുന്നോ

സ്വാതന്ത്രമാകുകയായിരുന്നോ

എന്ന് നിശ്ചയമില്ലാതെ

മടങ്ങുന്ന ആംബുലൻസിനെ കണ്ടിട്ടുണ്ടോ?

Tags:    
News Summary - Ambulancil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.