ബംഗളൂരു: നാഗർഹോള കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാനവാഹനങ്ങളിൽനിന്ന് കർണാടക ഈടാക്കുന്ന പ്രവേശനഫീസ് യഥാർഥത്തിൽ ശുചീകരണ ഫീസ് ആണെന്ന വിശദീകരണവുമായി വനംവകുപ്പ്. കേരളത്തിൽ നിന്നടക്കം എത്തുന്ന സഞ്ചാരികളും മറ്റും വനത്തിലും റോഡരികുകളിലും നിക്ഷേപിക്കുന്ന മാലിന്യം നീക്കാനാണ് ഈ ഫീസ് ഉപയോഗിക്കുന്നത്. നിരവധി വാഹനങ്ങളാണ് കടുവസങ്കേതത്തിലൂടെ കർണാടയിലേക്കും തിരിച്ചും ദിവസേന കടന്നുപോകുന്നത്.
ഫെബ്രുവരി ഒന്നിനാണ് ഫീസ് ഈടാക്കിത്തുടങ്ങിയത്. ചെറിയ വാഹനങ്ങൾക്ക് 20 രൂപയും വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് വാങ്ങുന്നത്. കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾക്ക് ഇത് ബാധകമല്ല. കേരളത്തിലേക്കുള്ള നിരവധി വാഹനങ്ങൾ കുടക്-മൈസൂരു അതിർത്തിയിലുള്ള ആനചൗക്കൂർ ഗേറ്റ് വഴി നാഗർഹോള കടുവ സങ്കേതത്തിന്റെ പരിധിയിലൂടെയാണ് യാത്ര ചെയ്യുന്നത്. ബാവലി ചെക്ക്പോസ്റ്റ്, ആനചൗക്കൂർ, നാണച്ചി ഗേറ്റ്, ഉദ്ദൂർ, കാർമാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.