'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ': താനൂർ ബോട്ടുദുരന്തത്തിൽ മംമ്തയുടെ പ്രതികരണം

ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അജ്ഞതയും വരുത്തിവെച്ച വിനയാണ് താനൂർ ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹൻദാസ്.

ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒന്നടങ്കം ദുരന്തത്തിൽ മരണപ്പെട്ടു എന്നറിയുന്നത് വേദനജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മംമ്ത മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിലാണെന്നത് പരിഹാസ്യമാണ്. യാത്രക്കാരുമായി സഞ്ചരിക്കാനുള്ള ലെെസൻസ് ഈ ബോട്ടിനില്ലായിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും എന്റെ ആദരം. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും 'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ' എന്ന ചിന്തയിൽ കഴിയാനാണ് വിധിയെന്നും മംമ്ത പറയുന്നു.

Tags:    
News Summary - Mamta mohandas reacting to the Tanur boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.