ഇന്നു ചൊവ്വയെ കാണാം; ഏറെ തിളക്കത്തിൽ

കോഴിക്കോട്: രക്തചന്ദ്രനു പിന്നാലെ ചുവന്ന ഗ്രഹമായ ചൊവ്വയും ആകാശത്ത് വിസ്മയം തീർക്കാനൊരുങ്ങുന്നു. ഏറ്റവും തിളങ്ങുന്നതും വലുപ്പമുള്ളതുമായ ചൊവ്വയെ ചൊവ്വാഴ്ച രാത്രി കാണാനാവും. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്നതിനാലാണ് കൂടുതൽ വലുപ്പത്തിൽ ചൊവ്വയെ കാണാനാവുക. ടെലിസ്കോപുകളുടെ സഹായത്തോടെ ചൊവ്വാവിസ്മയം കാണാൻ മേഖല ശാസ്ത്രകേന്ദ്രത്തിൽ രാത്രി എട്ടു മുതൽ പത്തുവരെ സൗകര്യമൊരുക്കിയിട്ടുണ്ട്.

സൂര്യാസ്തമനത്തിനു ശേഷം ദൃശ്യമാവുന്ന ആകാശ വിസ്മയം സൂര്യോദയം വരെ തുടരും. നഗ്നനേത്രങ്ങൾകൊണ്ടും കാണാനാവും. 15 വർഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയാണ് ചൊവ്വ ഭൂമിയുടെ അടുത്തു വരുന്നത്. 2003ലായിരുന്നു ഏറ്റവുമൊടുവിൽ ഈ പ്രതിഭാസമുണ്ടായത്. ഇത്തവണ ഭൂമിയിൽനിന്ന് 57.6 ദശലക്ഷം കിലോമീറ്റർ ദൂരത്തിലാണ് ചൊവ്വയുണ്ടാവുക. 

Tags:    
News Summary - Tonight is your best chance to see Mars-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.