സ്പേസ് എക്സ് ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ടെക്സാസ്: ഇലോൺ മസ്കിെൻറ സ്പേസ് എക്സ് ചൊവ്വാ ദൗത്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. കമ്പനിയുടെ ആളില്ലാ പരീക്ഷണ റോക്കറ്റായ സ്റ്റാർഷിപ്പ് എഫ്.എൻ 8 ആണ് പൊട്ടിത്തെറിച്ചത്. അതേസമയം, കമ്പനിയുടെ ടെക്സാസിലുള്ള റോക്കറ്റ് ഫെസിലിറ്റിയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത ദൂരം സഞ്ചരിച്ചതിന് ശേഷം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായതത്. സംഭവത്തിെൻറ ലൈവ് വിഡിയോയും പുറത്തുവന്നിരുന്നു.

ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വർഷങ്ങളായി മനുഷ്യെൻറ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ്. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വരുന്ന കാർഗോയും വഹിച്ച് പോകാനായി നിർമിച്ചുകൊണ്ടിരിക്കുന്ന ഭീമൻ റോക്കറ്റിെൻറ പ്രോേട്ടാടൈപ്പാണ് തകർന്നത്. വിക്ഷേപണസ്ഥലത്തുനിന്ന് എട്ടുമൈൽ ഉയരത്തിലെത്തിയശേഷമായിരുന്നു സ്റ്റാർഷിപ്പ് തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതിെൻറ വേഗത കൂടിയതും അധിക സമ്മർദ്ദവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

റോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ദൗത്യം വിജയമായിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് വൈകാതെ തന്നെ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങൾ സ്പേസ് എക്സ് ടീം എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഭീമൻ ചിലവുകൾ കുറക്കാനായി പുനരുപയോഗം സാധ്യമാക്കുന്ന റോക്കറ്റിലൂടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുകയാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. ഇതിനുളള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായുളള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ആറ് വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിൽ എത്തിച്ചിരിക്കും എന്നാണ് ദിവസങ്ങൾക്ക് മുമ്പ് മസ്ക് പറഞ്ഞത്. രണ്ട് വർഷത്തിനുള്ളിൽ പരീക്ഷണ റോക്കറ്റ് ചൊവ്വയിലെത്തിച്ച് തിരിച്ചിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 


Tags:    
News Summary - SpaceX rocket Starship explodes during landing after test flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.