വാഷിങ്ടൺ: യു.എസ് ബഹിരാകാശ ഏജൻസി 'നാസ'യുടെ വാഷിങ്ടൺ ഡി.സിയിലെ ആസ്ഥാനമന്ദിരത്തിന് അവരുടെ സ്ഥാപനത്തിലെ ആദ്യ കറുത്തവർഗക്കാരിയായ വനിത എൻജിനീയർ മേരി ജാക്സണിെൻറ പേരിടുന്നു.
ആഫ്രിക്കൻ വംശജരായ അമേരിക്കൻ വനിതകൾക്ക് എൻജിനീയറിങ്, സാങ്കേതികവിദ്യ മേഖലകളിലേക്ക് കടന്നുവരാൻ പ്രചോദനമായ വ്യക്തിയാണ് മേരിയെന്ന് നാസ വ്യക്തമാക്കി.
ആഫ്രിക്കൻ വംശജരെ 1940കളിലാണ് നാസ ജോലിക്കെടുക്കാൻ തുടങ്ങിയത്. പക്ഷേ, ഇവർ വംശീയവും ലിംഗപരവുമായ വേർതിരിവ് തൊഴിലിടത്തിൽ നേരിട്ടു. മേരി ജാക്സൺ 1951ലാണ് നാസയിൽ എത്തുന്നത്. 2005ൽ മരിച്ചു. യു.എസിെൻറ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ് മേരി.
യു.എസിൽ ആഫ്രിക്കൻ വംശജർ നേരിട്ട അവഗണനകളുടെ ചരിത്രപരമായ വിലയിരുത്തൽ സജീവമായ കാലത്താണ് മേരിയുടെ സംഭാവനകളോട് ആദരവ് പുലർത്താൻ നാസ തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.