ന്യൂഡൽഹി: ചന്ദ്രയാന്‍ രണ്ടിൻെറ വിക്രം ലാന്‍ഡറിൻെറ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. നേ രത്തെയുള്ള തീരുമാനമനുസരിച്ച് പുലര്‍ച്ചെ 3.42ന് തുടങ്ങിയ ഭ്രമണപഥം താഴ്ത്തൽ ഒമ്പത് സെക്കൻറ് നേരം കൊണ്ട് പൂർത്തിയാക്കി.
നിലവില്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ മാത്രമാണ് വിക്രം ലാന്‍ഡര്‍ നിലനില്‍ക്കുന്നത്. ഇതോടെ ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്.
വ്യാഴാഴ്ച മുതൽസോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ലാൻഡർ ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് സെപ്റ്റംബർ രണ്ടിനാണ് ഒാർബിറ്ററും വിക്രം ലാൻഡറും വേർപെട്ടത്. വിക്ഷേപണത്തിെൻറ 30ാം ദിവസമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.