ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെട്ടു; ഇനി ചന്ദ്രനിലേക്ക് VIDEO

ബംഗളൂരു: ചാന്ദ്ര പര്യവേക്ഷണത്തിന്‍റെ മറ്റൊരു നിർണായ ഘട്ടം കൂടി ചന്ദ്രയാൻ-2 പേടകം വിജയകരമായി പിന്നിട്ടു. ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വലംവെക്കുന്ന ഒാർബിറ്ററിൽ നിന്നും വിക്രം ലാൻഡർ വേർപ്പെട്ടു. ഉച്ചക്ക് 12.45 മുതൽ 1.15 വരെ നീണ്ട ശ്രമത്തിലാണ് ലാൻഡറിന്‍റെ വേർപ്പെടുത്തൽ പൂർത്തിയായത്. നിലവിൽ കുറഞ്ഞ അകലം 119 കിലോ മീറ്ററും കൂടിയ അകലം 127 കിലോ മീറ്ററും പരിധിയിലുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമാക്കിയാണ് ലാൻഡറിന്‍റെ ഇനിയുള്ള സഞ്ചാരം.

ഉപഗ്രഹം സെപ്റ്റംബർ മൂന്നിന് മൂന്നു സെക്കൻഡ് നീളുന്ന ദൗത്യത്തിലൂടെ ലാൻഡറിെൻറ പ്രവർത്തനം പരിശോധിക്കും. പിന്നീട് ചന്ദ്രനിൽ നിന്ന് കൂടിയ അകലം 97 കിലോമീറ്ററും കുറഞ്ഞ ദൂരം 35 കിലോമീറ്ററും പരിധിയിലെത്തുന്ന ലാൻഡർ, സെപ്റ്റംബർ നാലിന് സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങും. സെപ്റ്റംബർ ഏഴിനാണ് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക.

ഞായറാഴ്ച ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന അഞ്ചാമത്തെ ദൗത്യവും പേടകം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അടുത്ത ദൂരമായ 119 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 127 കിലോമീറ്റർ പരിധിയിലുമുള്ള ഭ്രമണപഥത്തിലുള്ള പേടകം ഒരു വർഷം ചന്ദ്രനെ വലംവെക്കും. വിക്ഷേപണത്തിെൻറ 30ാം ദിവസമാണ് ചന്ദ്രയാൻ-2 പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചത്.

Full View
Tags:    
News Summary - Chandrayaan-2: Vikram Lander Separation successfully -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.