1976 ആഗസ്റ്റ് 1. വേദി നിരവധി അപകടങ്ങളിലൂടെ കുപ്രസിദ്ധമായ ജർമനിയിലെ ന്യൂറംബർഗ് റിങ് സർക്യൂട്ട്. 22.8 കി.മീ നീണ്ട ഇൗ ട്രാക്കിനെ കുറിച്ച് ദിവസങ്ങൾക്കുമുമ്പ് ലൗഡതന്നെ പറഞ്ഞ വാക്കുകൾ ‘ന്യൂറംബർഗ് റിങ്ങിൽ നിങ്ങളുടെ കാർ അപകടത്തിൽപെട്ടാൽ മരണം നൂറു ശതമാനം ഉറപ്പാണ്’. ദിവസങ്ങൾക്കകം അതുതന്നെ സംഭവിച്ചു. ലോകചാമ്പ്യനായ ലൗഡ തന്നെയായിരുന്നു അതുവരെ മത്സരത്തിൽ മുന്നിട്ടുനിന്നിരുന്നത്. ഇന്നും വ്യക്തമാവാത്ത കാരണത്താൽ പൊടുന്നനെ ലൗഡയുടെ കാർ തീഗോളമായി മാറി. ഒരു മിനിറ്റോളം കാറിനകത്ത് കുടുങ്ങിയ ലൗഡയെ മറ്റു ഡ്രൈവർമാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തെങ്കിലും മൃതപ്രായനായിരുന്നു.
ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച ലൗഡക്കായി അന്ത്യശുശ്രൂഷ വെര നടത്തി. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് മരണക്കിടക്കയിൽനിന്ന് ഉയിർത്തെഴുന്നേറ്റ ലൗഡ ആറ് ആഴ്ചക്കുശേഷം പൊള്ളലേറ്റ പാടുകളും തലയിൽ ബാൻേഡജുമായി മോൻസയിലെ ഇറ്റാലിയൻ ഗ്രാൻപ്രീയിൽ കാറോടിക്കാനെത്തി. ഒന്നു മുതൽ മൂന്നു ഡിഗ്രി വരെ പൊള്ളലേൽക്കുകയും ശ്വാസകോശത്തിലേക്ക് വിഷപ്പുക കയറുകയും ചെയ്തിടത്തുനിന്നാണ് ലൗഡ ജീവിതത്തിെൻറ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. മത്സരശേഷം ചോരയിൽ കുതിർന്ന ബാൻഡേജുകൾ ലൗഡ മാറ്റുന്നത് അത്ഭുതത്തോടെയാണ് കണ്ടതെന്ന് ഒരു മാധ്യമപ്രവർത്തകൻ എഴുതിയിരുന്നു. ആ സീസണിൽ രണ്ട് റേസിൽനിന്ന് മാത്രം വിട്ടുനിന്ന ലൗഡ അവസാന ഗ്രാൻപ്രീയിൽ ഇടക്കുവെച്ച് പിന്മാറിയതോടെ ചാമ്പ്യൻഷിപ്പിൽ ജെയിംസ് ഹണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരനാവേണ്ടിവന്നു. അടുത്ത വർഷം ഹണ്ടിൽനിന്ന് ലോകചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ച ലൗഡ 1979ൽ ട്രാക്ക് വിെട്ടങ്കിലും 82ൽ തിരിച്ചെത്തി 84ൽ മക്ലാരനൊപ്പം ഒരിക്കൽകൂടി ചാമ്പ്യൻഷിപ് സ്വന്തമാക്കി.
അതിനിടെ, വ്യോമയാന രംഗത്ത് ഭാഗ്യം പരീക്ഷിച്ച ലൗഡ 1979 ലൗഡ എയർ വിമാനക്കമ്പനി സ്ഥാപിച്ചു. 2002ൽ ഇത് ഒാസ്ട്രിയൻ എയർലൈൻസിന് വിറ്റ ലൗഡ 2004ൽ ചെലവുകുറഞ്ഞ നിക്കി സർവിസസ് സ്ഥാപിച്ചു. 2011ൽ അത് എയർ ബർലിന്‍ വിറ്റെങ്കിലും എയർ ബർലിൻ പിന്നീട് ഇല്ലാതായതോടെ 2018ൽ തിരിച്ചുവാങ്ങി ലൗഡ മോഷൻ എന്ന് പുനർനാമകരണം ചെയ്തു. പിന്നാലെ ഭൂരിഭാഗം ഒാഹരിയും റ്യാൻഎയറിന് കൈമാറുകയും ചെയ്തു. 1991ൽ ലൗഡ എയറിെൻറ ബാേങ്കാക്-വിയന ബോയിങ് 767 വിമാനം തായ്ലൻഡിൽ തകർന്ന് 223 പേർ മരിച്ചിരുന്നു. സ്വകാര്യ ജെറ്റ് സർവിസുകളും ലൗഡക്ക് സ്വന്തമായുണ്ടായിരുന്നു. 1949 ഫെബ്രുവരി 22ന് വിയനയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ആന്ദ്രിയാസ് നികോളാസ് ലൗഡയുടെ കാറോട്ടഭ്രമത്തോട് വീട്ടിലാർക്കും യോജിപ്പുണ്ടായിരുന്നില്ല. ‘ഒരു ലൗഡയുടെ ചിത്രം അച്ചടിച്ചുവരേണ്ടത് പത്രങ്ങളുടെ സാമ്പത്തിക പേജിലാണ്. സ്പോർട്സ് പേജിലല്ല’ -നിക്കിയുടെ മുത്തച്ഛൻ പറയുമായിരുന്നത്രെ. കുടുംബം അറിയാതെ മത്സരത്തിൽ പെങ്കടുത്താണ് നിക്കി മത്സരക്കളത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.