ഗൂഗിളിൽ നിങ്ങൾ ഹിമാ ദാസ് എന്ന് ടൈപ്പ് ചെയ്തു നോക്കിയിട്ടുണ്ടോ...? ഇല്ലെങ്കിൽ ആദ്യം തന്നെ നിങ്ങൾക്ക് ഗൂഗിൾ നൽകുന്ന സജഷൻ ‘‘ഹിമാ ദാസ് കാസ്റ്റ്’ അഥവാ ‘ഹിമാ ദാസിെൻറ ജാതി’ എന്നായിരിക്കും. ഒരു ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വർണ്ണം നേടിയ അത്ലറ്റിെൻറ ജാതി അറിയാനാണ് ഇന്ത്യക്കാർ തിടുക്കം കാട്ടിയത് എന്നർഥം. അതിൽ മുൻപന്തിയിൽ നിൽക്കുന്നതാകെട്ട നമ്മൾ മലയാളികളും. െഎ.എ.എ.എഫ് അണ്ടർ 20 അത്ലറ്റിക്സിലാണ് ഹിമാ ദാസ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ചത്.
ഗൂഗിളിൽ ഹിമയുടെ പേരിലുള്ള സെർച്ച് ട്രെൻഡ്സ് പുറത്തുവിട്ടതോടെയാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുള്ളവരുടെ ജാതി വെറി പുറത്തുവന്നത്. പ്രധാനമായും കേരളം, കർണാടക, ഹരിയാന, ആസ്സാം, ബംഗാൾ എന്നിവിടങ്ങളിലുള്ളവർക്കാണത്രേ ഹിമാ ദാസിെൻറ ജാതി ഏതെന്ന് അറിയാൻ താൽപര്യം കൂടുതൽ.
സ്വർണ മെഡൽ നേടി മുറി ഇംഗ്ലീഷിൽ നിഷ്കളങ്കമായി ഹിമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം ഇന്ത്യക്കാർ ആനന്ദ കണ്ണീരോടെയായിരുന്നു കേട്ടിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഹിമക്ക് ആൺ-പെൺ ഭേദമന്യേ സർവ്വരും ഇഷ്ടം നൽകുകയും ചെയ്തു. എന്നാൽ ചിലർ ഹിമയുടെ ജാതിയറിയാനാണ് സമയം വിനിയോഗിച്ചതെന്നറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവുമായി ചിലരെത്തിയിട്ടുണ്ട്.
2016ലെ ഒളിംപിക്സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്ന പി.വി സിന്ധുവിനും സമാനമായ അനുഭവമുണ്ടായി. അന്ന് ഇന്ത്യക്കാർ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ചത് സിന്ധുവിെൻറ ജാതി അറിയാനായിരുന്നു. ഗൂഗിളിന്‍റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്‍റെ ജാതി തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്. ഇന്ത്യക്ക് വേണ്ടി ഗുസ്തിയിൽ സ്വർണ്ണം നേടിയ സാക്ഷി മാലികിെൻറ ജാതിയും ചിലർ ഗൂഗിളിൽ തിരഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.