തായ്പേയ് സിറ്റി: തായ്വാൻ ഓപൺ അത്ലറ്റിക്സിൽ 16 മെഡലുകളുമായി പട്ടികയിൽ ഒന്നാംസ്ഥാനക്കാരായി ഇന്ത്യയുടെ മടക്കം. 12 സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. ആസ്ട്രേലിയയെയും (14) ജപ്പാനെയും (10) രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളാൻ സ്വർണവേട്ടയിൽ ഇന്ത്യക്കായി.
മലയാളി താരം അബ്ദുല്ല അബൂബക്കർ (പുരുഷ ട്രിപ്പിൾ ജംപ്), രോഹിത് യാദവ് (പുരുഷ ജാവലിൻ ത്രോ), വിദ്യ രാംരാജ് (വനിത 400 മീറ്റർ ഹർഡ്ൽസ്), പൂജ (വനിത 1500 മീ., 800 മീ.), ക്രിഷൻ കുമാർ (പുരുഷ 800 മീറ്റർ), അന്നു റാണി (വനിത ജാവലിൻ ത്രോ), ജ്യോതി യാരാജി (വനിത 100 മീറ്റർ ഹർഡ്ൽസ്), തേജസ് ഷിർസെ (പുരുഷ 110 മീറ്റർ ഹർഡ്ൽസ്), 4x400 മീറ്റർ പുരുഷ റിലേ, 4x400 മീറ്റർ വനിത റിലേ, 4x100 മീറ്റർ പുരുഷ റിലേ ടീമുകൾ എന്നിവരാണ് സ്വർണം നേടിയത്. പുരുഷ 400 മീറ്റർ ഹർഡ്ൽസിൽ യശസ് പലാക്ഷ, വനിത 800 മീറ്റർ ട്വിങ്കിൾ ചൗധരി, വനിത ലോങ്ജംപിൽ ശൈലി സിങ് എന്നിവർ വെള്ളി സ്വന്തമാക്കി. മലയാളി ലോങ്ജംപ് താരം ആൻസി സോജന്റെതാണ് ഏക വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.