സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്: സീനിയറിലും ജൂനിയറിലും എറണാകുളം കുതിക്കുന്നു

തേഞ്ഞിപ്പലം: കോവിഡ് അടിച്ചേൽപിച്ച വീട്ടിലിരിപ്പുകാലം അത് ലറ്റുകൾക്ക് പരിശീലനം അന്യമാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡുകൾക്ക് ക്ഷാമം. എങ്കിലും ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനവുമായി താരങ്ങൾ സംസ്ഥാന സീനിയർ-ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പി‍െൻറ രണ്ടാം ദിനവും കേമമാക്കി. ജൂനിയർ മീറ്റിൽ 15 സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവുമായി 206 പോയേൻറാടെ എറണാകുളം ജില്ല കുതിക്കുകയാണ്.

10 സ്വർണവും ഏഴ് വീതം വെള്ളിയും വെങ്കലവും നേടി പാലക്കാട് (176) രണ്ടാം സ്ഥാനത്തും എട്ട് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമുള്ള കോഴിക്കോട് (175.5) തൊട്ടുപിന്നിലുമുണ്ട്. സീനിയർ മീറ്റിൽ 88 പോയേൻറാടെ എറണാകുളം തന്നെയാണ് മുന്നിൽ.

ആറ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. കോട്ടയത്തിന് നാല് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമായി 79 പോയൻറുണ്ട്. തൃശൂരാണ് (34) മൂന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച ഒരു മീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്. അണ്ടർ 20 വിമൻ 4x100 മീറ്റർ റിലേയിൽ തൃശൂർ ജില്ല ടീം പുതിയ സമയം കുറിച്ചു. 

Tags:    
News Summary - State Athletic Championship: Ernakulam in Senior and Junior top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT