ത്ബിലിസി: 15 വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ഫിഡെ ലോകകപ്പ് ചെസ് ടൂർണമെൻറിന്. തിങ്കളാഴ്ച മുതൽ ജോർജിയയിലെ ത്ബിലിസി വേദിയാവുന്ന ചാമ്പ്യൻഷിപ്പിൽ ഏഴംഗ ഇന്ത്യൻ സംഘത്തെ ആനന്ദ് നയിക്കും. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള 128 താരങ്ങളാണ് ലോകകപ്പിൽ കരുക്കൾ നീക്കുന്നത്. രണ്ടു തവണ ലോകകപ്പ് ജയിച്ച ആനന്ദ് (2000, 2002) പിന്നീടൊരിക്കലും ഇവിടെ കളിച്ചിട്ടില്ല. അഞ്ചു തവണ ലോക ചാമ്പ്യനായ താരമായതിനാൽ യോഗ്യത റൗണ്ടായി പരിഗണിക്കുന്ന ലോകകപ്പിലേക്ക് ആനന്ദിന് 15 വർഷത്തിനിടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നു സാരം. 2016 കാൻഡിഡേറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തായതോടെയാണ് ഇക്കുറി ആനന്ദിന് ലോകകപ്പിലൂടെ ലോക ചാമ്പ്യൻഷിപ് യോഗ്യത അനിവാര്യമായത്.
തിങ്കളാഴ്ച ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത മാർച്ചിലെ കാൻഡിഡേറ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. എട്ട് താരങ്ങൾ മത്സരിക്കുന്ന കാൻഡിഡേറ്റ് ചാമ്പ്യൻഷിപ്പിൽനിന്നാവും 2018 ലോക കിരീടത്തിൽ മാഗ്നസ് കാൾസനെ നേരിടുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലാണ് ലോകകപ്പ് മത്സരം. 10ാം സീഡായ ആനന്ദിന് ആദ്യ റൗണ്ടിൽ മലേഷ്യയുടെ 119ാം സീഡ് താരം യിഹോ ലി ടിയാനാണ് എതിരാളി. അതേസമയം, ഒന്നാം സീഡ് മാഗ്നസ് കാൾസൻ ലോകകപ്പിൽ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.