??????????? ???????????? ?????????? ??????? ??????? ???????

ലോകകപ്പ് ഹോക്കി: നെതർലൻഡ്സിനെ തകർത്ത് ജർമനി

ഭുവനേശ്വർ: നിലവിലെ ഫൈനലിസ്റ്റുകളെ തകർത്ത് ലോകകപ്പ് ഹോക്കിയിൽ ജർമനിയുടെ ക ുതിപ്പ്. പൂൾ ‘ഡി’യിലെ ക്ലാസിക് പോരാട്ടത്തിൽ ഒാറഞ്ച് പടയെ 4-1ന് ജർമനി തോൽപിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു മുൻ ചാമ്പ്യന്മാരുടെ മാസ്മരിക തിരിച്ചുവരവ്.

13ാം മിനിറ്റിൽ വാലൈൻറൻ വെർഗയുടെ ഗോളിൽ നെതർലൻഡ് തുടങ്ങിയെങ്കിലും രണ്ടാം ക്വാർട്ടർ മുതൽ ജർമനി തിരിച്ചടിച്ചു. മാത്യാസ് മ്യൂളർ(30), ലൂകാസ് വിൻഡ് ഫെഡർ(52), മാർകോ മിൽട്കോ(54), ക്രിസ്റ്റഫർ റോർ(58) എന്നിവരാണ് ജർമനിയുെട ഗോൾ നേടിയത്. പൂൾ ഡിയിൽ ജർമനിക്ക് ഇതോടെ ആറു പോയൻറായി.

ആദ്യ മത്സരത്തിൽ 7-0ത്തിന് മലേഷ്യയെ തോൽപിച്ച നെതർലൻഡിന് മൂന്നു പോയൻറാണ്. ഇതേ പൂളിൽ നടന്ന രണ്ടാം മത്സരത്തിൽ പാകിസ്താനെ മലേഷ്യ 1-1ന് സമനിലയിൽ തളച്ചു. മുഹമ്മദ് അതീഖ്(51) നേടിയ ഗോളിൽ നിമിഷങ്ങൾക്കകം മലേഷ്യ ഫൈസൽ സാരിയിലൂടെ(55) തിരിച്ചടിക്കുകയായിരുന്നു.

Tags:    
News Summary - worldcup hockey-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.