ലണ്ടൻ: ചാമ്പ്യൻസ് േട്രാഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പാകിസ്താനെതിരെ പാഡണിയുന്ന അതേ സമയം ലണ്ടനിലെ മറ്റൊരു വേദിയിൽ ദേശീയ വിനോദമായ ഹോക്കിയിലും ഇന്ത്യക്ക് പാക് വെല്ലുവിളി. വേൾഡ് ഹോക്കി ലീഗ് സെമി ഗ്രൂപ് റൗണ്ടിൽ രണ്ടു കളിയും ജയിച്ച ഇന്ത്യക്ക് ഇന്ന് പാകിസ്താനെ മറികടന്നാൽ ക്വാർട്ടർ ഉറപ്പ്.
ശനിയാഴ്ചത്തെ പോരാട്ടത്തിൽ കാനഡക്കെതിരെ 3-0ത്തിനായിരുന്നു ജയം. കളിയുടെ അഞ്ചാം മിനിറ്റിൽ എസ്.വി. സുനിലിലൂടെയായിരുന്നു ആദ്യ ഗോൾ. ആദ്യ ക്വാർട്ടർ പിരിയുംമുേമ്പ രണ്ടാം ഗോൾ അക്ഷദീപിലൂടെ പിറന്നു (10). സീനിയർ താരം സർദാർ സിങ്ങിെൻറ വകയായിരുന്നു 18ാം മിനിറ്റിൽ മൂന്നാം ഗോൾ. അതേസമയം, രണ്ടും തോറ്റ പാകിസ്താൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ആദ്യ ദിനം നെതർലൻഡ്സിനോടും (4-0), രണ്ടാം ദിനം കാനഡയോടുമായിരുന്നു (6-0) പാകിസ്താെൻറ വൻ തോൽവികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.