ആംസ്റ്റർഡാം: 15 വർഷക്കാലം ഒാറഞ്ചുപടയുടെ മധ്യനിരയെ നയിച്ച സൂപ്പർ താരത്തെ യാത്രയാക്കാൻ കളിമുറ്റം അവർ വിരുന്ന് മുറിയാക്കി. ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അറീനയിൽ ഒാറഞ്ചു കുപ്പായത്തിൽ നിറഞ്ഞുകവിഞ്ഞ ഗാലറിക്കും, പച്ചപ്പണിഞ്ഞ മൈതാനത്തിനും മധ്യേ സോഫയിൽ വെസ്ലി സ്നൈഡറും കുടുംബവും ഇരുന്നു. മുന്നിലെ മേശയിൽ സ്ഥാപിച്ച ടെലിവിഷൻ സെറ്റിൽ പ്രിയ താരത്തിെൻറ ഒന്നര പതിറ്റാണ്ടിലെ ഫുട്ബാൾ ജീവിതം മിന്നിമാഞ്ഞു.
മുൻ താരങ്ങളുടെയും കോച്ചുമാരുടെയും ആരാധകരുടെയും യാത്രയയപ്പ് സന്ദേശമെത്തുേമ്പാൾ ആ മുഖം വികാരാധീതമായി. 134 രാജ്യാന്തര മത്സരങ്ങളിൽ നെതർലൻഡ്സിെൻറ ജഴ്സിയണിഞ്ഞ സ്നൈഡർക്കായി ഒരുക്കിയ യാത്രയയപ്പു മത്സരമായിരുന്നു അപൂർവ വേദിയായത്. പെറുവിനെതിരായ കളിയിൽ മെംഫിസ് ഡിപേയുടെ ഇരട്ട ഗോളിൽ നെതർലൻഡ്സ് 2-1ന് ജയിച്ചു. െപ്ലയിങ് ഇലവനിൽ ഇടംനേടിയ സ്നൈഡർ 62ാം മിനിറ്റിൽ കളംവിടുേമ്പാൾ ക്രൈഫ് അറീനയെ നിറച്ച കാണികൾ എഴുന്നേറ്റുനിന്ന് യാത്രയാക്കി. കളിക്കു ശേഷമായിരുന്നു മൈതാനമധ്യത്തിലെ വ്യത്യസ്തമായ യാത്രയയപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.