ആലുവ: അണ്ടർ പതിനേഴ് ലോകകപ്പിെൻറ ഭാഗമായിട്ടുള്ള സ്റ്റേഡിയത്തിെൻറ നിർമാണ ജോലി മെയ് 15നകം തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്റ്റേഡിയത്തിെൻറ പണി ഇനിയും തീർക്കാത്തതിൽ കേന്ദ്രമന്ത്രി അസംതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മത്സരത്തിെൻറ സെമീഫൈനലോ ഫൈനലോ കേരളത്തിൽ നടത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന പരിഗണിക്കാമെന്നും തലശ്ശേരി ബ്രണ്ണൻ കോളജ് സ്റ്റേഡിയം നവീകരിക്കാൻ ധനസഹായം നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.