അബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാളിലെ ഇന്ത്യ - യു.എ.ഇ. മൽസരത്തിൽ ഇന്ത്യയെ പിന്തുണക്കരുതെ ന്ന് ആവശ്യപ്പെട്ട് തൊഴിലാളികളെ പൂട്ടിയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യ ക്കാരായ തൊഴിലാളികളെ പക്ഷിക്കൂടിനുള്ളിലാണ് അടച്ചത്. ഇതിനെ വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ തമാശക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇമിറാത്തിയായ പ്രതിയുടെ വിശദീകരണം. നാല് ജീവനക്കാരാണ് ക്രൂരമായ തമാശക്ക് ഇരയായത്. ദീർഘകാലമായി തെൻറ ഒപ്പം ജോലി ചെയ്യുന്നവരാണ് ഇവരെന്നും തൊഴിലാളികളെ മർദ്ദിച്ചിട്ടില്ലെന്നും തൊഴിലുടമയായ പ്രതി വിശദീകരിക്കുന്നു. സഹിഷ്ണുതാ വർഷത്തിൽ തെൻറ പ്രവൃത്തിയുടെ ഉദ്ദേശം മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നുമുണ്ട്.
എന്നാൽ പക്ഷിക്കൂട്ടിൽ പൂട്ടിയിട്ടവരെ ഫുട്ബാൾ മൽസരത്തിൽ യു.എ.ഇക്ക് പിന്തുണ നൽകാൻ നിർബന്ധിക്കുന്നത് കാണാമെന്ന് അറ്റോർണ്ണി ജനറൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. കുറ്റവാളിക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സംഭവെത്തക്കുറിച്ച റിപ്പോർട്ട് പ്രോസിക്യൂട്ടറുടെ ഒാഫീസിൽ നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. യു.എ.ഇ. നിയമപ്രകാരം കുറ്റം െചയ്തുെവന്ന് മാത്രമല്ല സഹിഷ്ണുതയും ബഹുമാനവുമില്ലാത്ത നടപടി കൂടിയാണിത്. വിവേചനം അംഗീകരിക്കാനാവില്ലെന്നും അവസരങ്ങൾ എല്ലാവർക്കും തുല്ല്യമായിരിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.