കൊച്ചി: അണ്ടർ 17 ലോകകപ്പിന് നവീകരിച്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറി. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നോഡൽ ഓഫിസർ എ.പി.എം മുഹമ്മദ് ഹനീഷ് ഫിഫ ഓപറേഷൻസ് മേധാവി റോമ ഖന്നക്ക് സ്റ്റേഡിയങ്ങളുടെ രേഖകൾ കൈമാറി. മത്സരം കഴിയുംവരെ മൈതാനങ്ങളുടെ അധികാരം ഫിഫക്കായിരിക്കും. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, സെക്രട്ടറി എം.സി. ജോസഫ്, കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.എം.ഐ. മേത്തർ എന്നിവർ പങ്കെടുത്തു.
60 കോടിയോളം മുടക്കിയാണ് കലൂർ സ്റ്റേഡിയം, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട്, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവ നവീകരിച്ചത്. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. വൈകീട്ട് അഞ്ചിന് ബ്രസീൽ-സ്പെയിൻ, എട്ടിന് ഉത്തര കൊറിയ-നൈജർ മത്സരങ്ങൾ നടക്കും. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഉൾപ്പെടെ എട്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.