കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അണ്ടർ 17 ലോകകപ്പ് മത്സരങ്ങളുടെ മൂന്നാംഘട്ട ടിക്കറ്റ് വിൽപനയിൽ ഓൺലൈൻ ടിക്കറ്റുകൾ വാങ്ങാൻ ഇനിയും അവസരം. ഗ്രൂപ് ഡിയിലെ അഞ്ച്, ഗ്രൂപ് സിയിലെ ഒന്ന്, പ്രീ ക്വാർട്ടർ, ക്വാർട്ടർ എന്നിങ്ങനെ എട്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്. ഒക്ടോബർ ഏഴിനുള്ള ബ്രസീൽ-സ്പെയിൻ മത്സരത്തിെൻറയും രാത്രി എട്ടിനുള്ള ഉത്തര കൊറിയ-നൈജർ മത്സരത്തിെൻറയും മുഴുവൻ ടിക്കറ്റുകളും തീർന്നിരുന്നു. മറ്റു മത്സരങ്ങളുടെ ടിക്കറ്റുകൾ ഒാൺലൈനിൽ വാങ്ങാനാണ് അവസരം.
60, 150, 300 രൂപ ടിക്കറ്റുകളാണുള്ളത്. 25 ശതമാനം ഇളവോടെ ഒക്ടോബർ അഞ്ചുവരെയാണ് മൂന്നാംഘട്ട ടിക്കറ്റ് വിൽപന. http://tickets.india2017wc.com/ വെബ്സൈറ്റിൽ ടിക്കറ്റ് ലഭിക്കും. ആറു മുതൽ മത്സരങ്ങൾ തീരുംവരെയാണ് നാലാംഘട്ടം ടിക്കറ്റ് വിൽപന. പ്രത്യേക ഇളവൊന്നും ഈ ഘട്ടത്തിൽ ലഭിക്കില്ല. 80 മുതൽ 400 രൂപ വരെയാകും വില. സ്റ്റേഡിയത്തിന് സമീപത്തുള്ള ബോക്സ് ഓഫിസിൽനിന്ന് ടിക്കറ്റ് ലഭിക്കും.
10ന് വൈകീട്ട് അഞ്ചിനുള്ള സ്പെയിന്--നൈജര്‍, രാത്രി എട്ടിനുള്ള ഉത്തര കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തിെൻറ കിഴക്കുഭാഗത്തെയും തെക്ക് ഭാഗത്തെയും രണ്ടാം നിര സീറ്റുകൾ വിറ്റഴിഞ്ഞു. ഒന്നാം നിരയിലെ 150 രൂപയുടെയും 300 രൂപയുടെയും ടിക്കറ്റുകള്‍ ബാക്കിയുണ്ട്. 13ന് ഗ്വിനിയ-ജര്‍മനി, സ്പെയിന്- ഉത്തര കൊറിയ മത്സരങ്ങളുടെയും 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പനയും സമാനമായ രീതിയിലാണ്. ബക്കറ്റ് സീറ്റുകൾ ക്രമീകരിച്ച സ്റ്റേഡിയത്തിൽ 41,700 പേർക്ക് കളി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.