ലോകകപ്പ് മാമാങ്കത്തിന് അവസാനമായതോടെ ഫുട്ബാൾ ആരാധകരുെട കണ്ണ് ഇനി ക്ലബ് ലോകത്തേക്കാണ്. പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കമാവുേമ്പാൾ കഴിവുറ്റ താരങ്ങളെ വലവീശിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ് ടീമുകളുടെ അണിയറ പ്രവർത്തകർ. ലോകകപ്പിൽ കഴിവുതെളിയിച്ച യുവതാരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മുൻനിര ക്ലബുകൾ നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ ആഗസ്റ്റ് ഒമ്പതിനും ഇറ്റലിയിൽ 18നും പ്രീസീസൺ ട്രാൻസ്ഫർ അവസാനമാവുേമ്പാൾ, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ 31 ആണ് അവസാന തീയതി.
ലെസ്റ്റർ സിറ്റിയിൽനിന്നും റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിലേക്കും ബ്രസീലിെൻറ മധ്യനിരതാരം െഫ്രഡ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കും ലോകകപ്പിനിടെ തന്നെ മാറിയിരുന്നു. കഴിഞ്ഞവർഷം ബാഴ്സലോണ വിട്ട് നെയ്മർ പി.എസ്.ജിയിലേക്ക് പോയതായിരുന്നുവെങ്കിൽ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് യുവൻറസിലേക്ക് ചേക്കേറിയതാണ് ഇത്തവണ ഇതുവരെയുള്ള പ്രധാന ട്രാൻസ്ഫർ.
ബ്രസീൽ ഗോളി അലിസൺ ലിവർപൂളിൽ
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിവർപൂൾ ആരാധകർ മറന്നിട്ടുണ്ടാവില്ല. നിർണായക മത്സരത്തിൽ റയൽ മഡ്രിഡിന് മുന്നിൽ സ്വപ്ന കിരീടം അടിയറെവക്കേണ്ടിവന്നത് ഗോളി ലോറിസ് കാരിയസിെൻറ പൊറുക്കാനാവാത്ത പിഴവിലായിരുന്നു. അന്നുതൊേട്ട മികച്ച ഗോളിക്കായി ലിവർപൂൾ ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ എ.എസ് റോമയുടെ ഗോൾ കീപ്പർ അലിസൺ ബെക്കറിനെ സ്വന്തമാക്കിയാണ് ക്ലബ് ഗോളി പ്രശ്നം പരിഹരിച്ചത്. അഞ്ചു വർഷത്തെ കരാറിൽ 75 മില്യൺ യൂറോക്കാണ് (ഏകദേശം 600 കോടി രൂപ) താരത്തെ ലിവർപൂൾ വാങ്ങിയത്. ഗോൾകീപ്പർക്കായി ഒരു ക്ലബ് ചെലവഴിക്കുന്ന റെക്കോഡ് തുകയാണിത്. എഡേഴ്സണിനായി മാഞ്ചസ്റ്റർ സിറ്റി ചെലവഴിച്ച തുകയാണ് ലിവർപൂൾ മറികടന്നത്. നേരത്തെ, സ്വിറ്റ്സർലൻഡിെൻറ വിങ്ങർ െഷർദാൻ ഷാക്കീരിയെയും ലിവർപൂർ സ്വന്തമാക്കിയിരുന്നു.
പെരസ് അന്വേഷണത്തിലാണ്
ക്ലബിെൻറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എയിലേക്ക് നീങ്ങിയതോടെ മറ്റൊരു സൂപ്പർ താരത്തിനായുള്ള നെേട്ടാട്ടത്തിലാണ് റയൽ മഡ്രിഡ് മേധാവി ഫ്ലോറൻറീനോ പെരസ്. ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നതും റയൽ വലവീശുന്നത് ആർക്കുവേണ്ടിയെന്നറിയാനാണ്. പി.എസ്.ജിയിൽനിന്ന് നെയ്മർ റയലിലെത്തുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ, ഇക്കാര്യം പി.എസ്.ജി നിഷേധിച്ചിരിക്കുകയാണ്. ലോകകപ്പിൽ മിന്നിത്തിളങ്ങിയ കൗമാരതാരം കെയ്ലിയൻ എംബാപെ ആണിപ്പോൾ ചാമ്പ്യസ് ലീഗ് രാജാക്കന്മാരുടെ നോട്ടപ്പുള്ളി. ചെൽസിയുടെ എഡൻ ഹസാർഡ്, ഗോളി തിബോ െകാർേട്ടാ എന്നിവരിലും റയലിന് കണ്ണുണ്ട്. റയലിെൻറ മുഖ്യ എതിരാളി ബാഴ്സലോണയും ഹസാർഡിന് പിന്നാലെയുണ്ട്. ചെൽസിയുടെ വില്യനിലും കറ്റാലന്മാർക്ക് കണ്ണുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകൃതി
ഇംഗ്ലീഷ് ക്ലബുകളിൽ ചെൽസിയാണ് ഇത്തവണ കുരുക്കിലുള്ളത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്തതോടെ വമ്പന്മാർ കളം ചാടുമെന്നതാണ് അവരെ കുഴക്കുന്നത്. ഹസാർഡ്, കൊർേട്ടാ, വില്യൻ, എൻഗോളോ കാെൻറ എന്നിവരൊക്കെ ചാടാൻ തക്കംപാർത്തിരിക്കുകയാണ്. അേൻറാണിയോ കോെൻറക്ക് പകരമെത്തിയ മൗറീസിയോ സാറി അതുകൊണ്ടുതന്നെ താരങ്ങൾക്കുള്ള അന്വേഷണത്തിലാണ്. നാപോളിയുടെ ജോർജീന്യോയെ ക്ലബിലെത്തിച്ചതാണ് ചെൽസി ഉറപ്പിച്ചുകഴിഞ്ഞ ട്രാൻസ്ഫർ.
മുൻ പി.എസ്.ജി കോച്ചിെൻറ നേതൃത്വത്തിൽ പുതിയ സീസണിനൊരുങ്ങുന്ന ആഴ്സനൽ 70 മില്യൺ പൗണ്ട് ചെലവഴിച്ച് അഞ്ചു താരങ്ങളെ വാങ്ങിക്കഴിഞ്ഞു. ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ശ്രമം. മാഞ്ചസ്റ്റർ സിറ്റി റയൽ മഡ്രിഡിെൻറ മാറ്റിയോ കൊവാസിച്ചിനെയും നോട്ടമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.