ലണ്ടൻ: പേരുകേട്ട താരനിരയോ വലിയ വിജയങ്ങളുടെ വിലാസമോ തുണക്കാനില്ലാതിരുന്നിട ്ടും പുതുമുറക്കാരനായ പരിശീലകൻ ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങൾ മൈതാനത്ത് നടപ്പാക് കി ആർ.ബി ലീപ്സിഷ്. കഴിഞ്ഞ സീസൺ ഫൈനലിസ്റ്റുകളായ ടോട്ടൻഹാം ഹോട്സ്പറിനെ ഏകപ ക്ഷീയമായ ഒരു ഗോളിന് സ്വന്തം മൈതാനത്ത് വീഴ്ത്തിയാണ് ബുണ്ടസ് ലിഗ ക്ലബ് ചാമ്പ്യൻസ ് ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദം കടന്നത്.

ഹോസെ മൗറീന്യോ ജൂനിയർ എന്നു വിളിപ്പേരു ള്ള 32കാരനായ ജൂലിയൻ നേഗൽസ്മാൻ പരിശീലിപ്പിച്ച ലീപ്സിഷ് ഉടനീളം ആധിപത്യം പുലർത്തിയ കളിയിൽ ഗോളി ഹ്യൂഗോ ലോറിസിെൻറ മിന്നുംസേവുകളിലാണ് വലിയ തോൽവിയിൽനിന്ന് ടോട്ടൻഹാം രക്ഷപ്പെട്ടത്. മുന്നേറ്റത്തിലെ കുന്തമുനകളായ ഹാരി കെയ്നും സൺ ഹ്യൂങ് മിന്നും മധ്യനിരയിൽ മൂസ സിസോകുവും പരിക്കുമായി പുറത്തിരുന്ന ടീമിെൻറ റിസർവ് ബെഞ്ചിന് കരുത്തുപോരെന്ന് തെളിയിക്കുന്നതായിരുന്നു 90 മിനിറ്റ് കളിയും.

നിരന്തരം അവസരങ്ങൾ തുറന്ന് ജർമൻ ക്ലബ് മൈതാനം നിറഞ്ഞപ്പോൾ മറുവശത്ത് വമ്പൻ പ്രതീക്ഷകളുമായി ബൂട്ടുകെട്ടിയ ഇംഗ്ലീഷ് ക്ലബിന് ചുവടുകൾ പിഴച്ചു. നീക്കങ്ങൾ പാളി. ഗോളെന്നുറച്ച മൂന്നു ഷോട്ടുകളാണ് ഒന്നാം പകുതിയിൽ ഹോട്സ്പർ ഗോളി ലോറിസിെൻറ ചോരാത്ത കൈകളിൽ തട്ടി അത്ഭുതകരമായി മടങ്ങിയത്. ഇരു പകുതികളിലുമായി ലീപ്സിഷിെൻറ 16 ഷോട്ടുകൾ എതിരാളികളുടെ വല ലക്ഷ്യമിട്ട് വന്നപ്പോൾ ഹോട്സ്പറിന് 11 ഷോട്ടുകൾ പായിക്കാനേ ആയുള്ളൂ.

ബുണ്ടസ് ലിഗയിൽ ബയേണിന് ഒരു പോയൻറ് മാത്രം പിറകിൽ രണ്ടാമതുള്ള ടീമായ ലീപ്സിഷിനു തന്നെയായിരുന്നു കളിയുടെ കടിഞ്ഞാൺ. പരിശീലകനായി ചാമ്പ്യൻസ് ലീഗിൽ 150 കളികൾ തികച്ച മൗറീന്യോയുടെ കുട്ടികൾക്കാകട്ടെ, തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. 58ാം മിനിറ്റിലാണ് കളിയുടെ വിധി നിർണയിച്ച ഗോൾ പിറക്കുന്നത്. പെനാൽറ്റി ബോക്സിനകത്ത് ലീപ്സിഷ് മുന്നേറ്റത്തിലെ കൊൻറാഡ് ലെയ്മറെ ബെൻ ഡാവിസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ടിമോ വെർണർ അനായാസം ഗോളാക്കി മാറ്റി.

തൊട്ടുപിറകെ, ഒരു ഗോൾകൂടി പിറക്കേണ്ട പാട്രിക് ഷിക്കിെൻറ നീക്കം ലോറിസിെൻറ കൈകൾ കാത്തു.

കഴിഞ്ഞ തവണ ഫൈനൽ വരെ നീണ്ട തേരോട്ടത്തിൽ പലവട്ടം പിറകിൽനിന്നുവന്നതാണെന്ന കണക്കുകളിലാണ് ടോട്ടൻഹാമിന് ഇനി പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റി, അയാക്സ് പോലുള്ള വമ്പന്മാരെപ്പോലും രണ്ടാം പാദം ജയിച്ചാണ് അന്ന് ടോട്ടൻഹാം കടന്നത്. മാർച്ച് 10നാണ് ലീപ്സിഷിനെതിരെ രണ്ടാം പാദ മത്സരം.

Tags:    
News Summary - tottenham vs rb leipzig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.