ഭുവനേശ്വർ: െഎ ലീഗ് ക്ലബുകളുടെ ബഹിഷ്കരണ ഭീഷണിയിൽ ഗ്ലാമർ നഷ്ടമായ സൂപ്പർ കപ് പ് ഇന്ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ െഎ.എസ്.എൽ ടീമുകളായ ചെന്നൈയിൻ എഫ്.സിയു ം മുംബൈ സിറ്റിയും തമ്മിലാണ് പോരാട്ടം.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനുമായുള്ള അഭിപ്രാ യ വ്യത്യാസം കാരണം ചില െഎ ലീഗ് ക്ലബുകൾ മത്സരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല. നേരേത്ത, യോഗ്യതാറൗണ്ട് മത്സരത്തിൽ മിനർവ പഞ്ചാബ്, ഗോകുലം കേരള, െഎസോൾ എഫ്.സി ടീമുകൾ കളിച്ചിരുന്നില്ല. ഇതോടെ എതിരാളികളായ പുണെ സിറ്റി, ഡൽഹി ഡൈനാമോസ്, ചെന്നെയിൻ എഫ്.സി എന്നിവർക്ക് വാക്കോവറിലൂടെ യോഗ്യത ലഭിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിനോട് തോറ്റ് അവസാന 16ലെ പോരാട്ടത്തിൽനിന്ന് പുറത്താവുകയും ചെയ്തു.
ഉദ്ഘാടന മത്സരത്തിന് പിന്നാലെ 30ന് നടക്കേണ്ട എഫ്.സി ഗോവ-ഇന്ത്യൻ ആരോസ് മത്സരവും പ്രശ്നങ്ങളില്ലാതെ നടക്കും. അതേസമയം, അന്ന് നടക്കേണ്ട മറ്റൊരു മത്സരമായ ഇൗസ്റ്റ് ബംഗാൾ-ഡൽഹി ഡൈനാമോസ് മത്സരം അനിശ്ചിതത്വത്തിലാണ്. ഇൗസ്റ്റ് ബംഗാൾ കളിക്കുമെന്നാണ് അവസാന സൂചനകൾ. അതേസമയം, മോഹൻ ബഗാൻ പിൻവാങ്ങുമെന്ന് സൂചനയുണ്ട്. ഇതോടെ, മാർച്ച് 31ന് നടക്കേണ്ട ബംഗളൂരുവുമായുള്ള മത്സരവും പ്രതിസന്ധിയിലായി. ടീം കളിച്ചില്ലെങ്കിൽ ബംഗളൂരുവിന് വാക്കോവർ ലഭിക്കും. റിയൽ കശ്മീരും കളിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സ്, നെരോക എഫ്.സി എന്നിവ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ പത്താം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. െഎ ലീഗ് ടീമുകളായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടുത്ത മാസം മധ്യത്തോടെ ചർച്ചക്കു തയാറാണെന്ന് ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുഷാൽ ദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.