ഭുവനേശ്വർ: ആഭ്യന്തര ഫുട്ബാളിലെ പുതുപരീക്ഷണമായ ഇന്ത്യൻ സൂപ്പർ കപ്പിന് ശനിയാഴ്ച തുടക്കം. െഎ.എസ്.എൽ, െഎ ലീഗ് ടൂർണമെൻറിൽനിന്നുള്ള എട്ടു ടീമുകളാണ് സൂപ്പർ പോരാട്ടത്തിെൻറ പ്ര ീക്വാർട്ടർ റൗണ്ടിൽ ശനിയാഴ്ച മുതൽ മാറ്റുരക്കുന്നത്. ആദ്യ മത്സരത്തിൽ െഎ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി മുൻ െഎ ലീഗ് ജേതാക്കളായ െഎസോളിനെ നേരിടും.
നോക്കൗട്ട് മത്സരങ്ങളായതിനാൽ തോൽക്കുന്നവർ ടൂർണമെൻറിൽനിന്ന് പുറത്താവും. കേരളത്തിൽനിന്നുള്ള ഗോകുലം കേരളക്ക് ഏപ്രിൽ ഒന്നിന് ബംഗളൂരുവിനെതിരെയും കേരള ബ്ലാസ്റ്റേഴ്സിന് ആറിന് നെരോക്ക എഫ്.സിക്കെതിരെയുമാണ് മത്സരങ്ങൾ. ഇരു ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ സൂപ്പർ കപ്പിലേക്ക് നേരിട്ടു പ്രവേശനം നേടിയപ്പോൾ, ഗോകുലം കേരള, മുംബൈ സിറ്റി, എ.ടി.കെ, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾ പ്ലേഒാഫിലൂടെ വമ്പൻ പോരാട്ടത്തിന് ടിക്കറ്റെടുത്തു. പ്ലേ ഒാഫിൽ നേർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ 2-0ത്തിന് തോൽപിച്ചായിരുന്നു ഗോകുലത്തിെൻറ കുതിപ്പ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ഡബ്ൾ തേടി ചെന്നൈയിൻ
െഎ.എസ്.എല്ലിലെ കറുത്ത കുതിരകളായിരുന്നു ചെന്നൈയിൻ. ശരാശരി ടീം എന്ന് സീസണിന് മുേമ്പ ആരാധകരും കളിയെഴുത്തുകാരും വിശേഷിപ്പിക്കപ്പെട്ടവർ. എന്നാൽ, രണ്ടാം തവണയും കിരീടം ഷെൽഫിലേക്കെത്തിച്ചാണ് േജാൺ ഗ്രിഗറിയും പോരാളികളും മറുപടിനൽകിയത്. അതും ടൂർണമെൻറിലെ ‘എ പ്ലസ്’ ടീം ബംഗളൂരുവിനെ തോൽപിച്ച്. ശനിയാഴ്ച െഎസോളിനെതിരെ സൂപ്പർ കപ്പിനിറങ്ങുേമ്പാൾ മച്ചാൻസിെൻറ സ്വപ്നം സീസണിലെ രണ്ടാം കിരീടം മാത്രമാണ്. ഒപ്പം ഭാഗ്യത്തിെൻറ പുറത്തല്ല, കളിച്ചുനേടിയ കിരീടമാണ് െഎ.എസ്.എല്ലിലേതെന്ന് തെളിയിക്കാനുള്ള സമയവും. ‘‘െഎ.എസ്.എൽ ചാമ്പ്യന്മാർ എന്നത് ഒരു ഭാരമല്ല. സൂപ്പർ കപ്പിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഞങ്ങൾ. സമനിലക്ക് പ്രസക്തിയില്ലാത്തതിനാൽ ജയിച്ചുതന്നെ മുന്നേറും’’ -ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറി പറഞ്ഞു. നാലു വിദേശതാരങ്ങളാണ് ചെന്നൈയിനോടൊപ്പം സൂപ്പർ കപ്പിനുള്ളത്.
ഫൈനലിലെ താരമായ മാലിസൺ ആൽവസ്, ജെയിം ഗാവ്ലിയാൻ, ജൂഡ് എൻവോർ, ബ്രസീൽ താരം റാഫേൽ അഗസ്റ്റോ. മലയാളിതാരം മുഹമ്മദ് റാഫിയും ശനിയാഴ്ച കളത്തിലിറങ്ങിയേക്കും. െഎ ലീഗിൽ അഞ്ചാം സ്ഥാനക്കാരായാണ് െഎസോൾ എഫ്.സി സൂപ്പർ കപ്പിന് യോഗ്യത നേടിയത്. സീസണിൽ നിറംമങ്ങിയെങ്കിലും സൂപ്പർ കപ്പിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.