ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബാൾതാരമായി ദേശീയ ടീം നായകൻ സുനിൽ ഛേത്രി. മ ികച്ച യുവതാരത്തിനുള്ള പുരസ്കാരം മലയാളിതാരം സഹൽ അബ്ദുസ്സമദും മികച്ച വനിത ഫു ട്ബാളർ ആശാലത ദേവിയുമാണ്. തമിഴ്നാടിെൻറ ആർ. വെങ്കിടേഷാണ് മികച്ച റഫറി. 2007, 2011, 2013, 2014, 2017 വർഷങ്ങളിൽ രാജ്യത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട 34കാരനായ ഛേത്രി ആറാം തവണയാണ് ആദരിക്കപ്പെടുന്നത്.
കഴിഞ്ഞ സീസണിൽ രാജ്യത്തിനായും ബംഗളൂരു എഫ്.സിക്കായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിക്ക് തുണയായത്. 109 കളികളിൽ ഇന്ത്യൻ ടീമിെൻറ നായകനായി കളിച്ചതിനൊപ്പം 70 രാജ്യാന്തര ഗോളുകളും കുറിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കു ശേഷം സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡും അദ്ദേഹത്തിെൻറ പേരിലാണ്.
െഎ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് സഹലിന് തുണയായത്. ഇന്ത്യയുടെ അണ്ടർ 23 ടീമിലും സീനിയർ ടീമിലും സഹൽ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.