കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരും നിലവിലെ റണ്ണറപ്പുമായ കോഴിക്കോട് ജേതാക്കള്‍. ബുധനാഴ്ച നടന്ന ഫൈനലില്‍ മലപ്പുറത്തെ ഷൂട്ടൗട്ടില്‍ 3-2ന് തോല്‍പിച്ചാണ് കിരീടമണിഞ്ഞത്. നിശ്ചിത സമയത്ത് ഇരുവരും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. കോഴിക്കോടിനുവേണ്ടി എന്‍.കെ. അഷ്മല്‍, ശ്യാംജിത്ത് ലാല്‍, മുഹമ്മദ് ഇനായത്ത് എന്നിവര്‍ ഗോള്‍ നേടി. മലപ്പുറത്തിനുവേണ്ടി മുഹമ്മദ് സജാദും പി.കെ. ഫസീനും ലക്ഷ്യത്തിലത്തെിച്ചു.
കളിച്ച നാല് കളികളും തോ ല്‍വിയറിയാതെയാണ് സ്വന്തം തട്ടകത്തില്‍ കോഴിക്കോട് കിരീടം നേടിയത്. രാവിലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ആലപ്പുഴ എതിരില്ലാത്ത രണ്ട് ഗോളിന് തൃശൂരിനെ പരാജയപ്പെടുത്തി. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി മുഖ്യാതിഥിയായിരുന്നു. സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ഹസന്‍ഘോഷ് മെമ്മോറിയല്‍ ട്രോഫി മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കെ.പി. സേതുമാധവന്‍ സമ്മാനിച്ചു. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഇ. കുട്ടിശങ്കരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഹരിദാസ്, സി. കൃഷ്ണകുമാര്‍, കെ.പി. മമ്മദ്കോയ, സി. പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.