കോഴിക്കോട്: കഴിഞ്ഞ സീസണിൽ നെയ്വേലിയിൽ ഗോളടിക്കാൻ മറന്ന കേരളത്തിന് സന്തോഷ് ട് രോഫി ഫൈനൽറൗണ്ടിന് യോഗ്യത നേടാനാകാതെ മടങ്ങാനായിരുന്നു വിധി. തൊട്ടുമുമ്പത്തെ വർ ഷം കൊൽക്കത്തയിൽ അഭിമാന കിരീടമുയർത്തിയ ടീം വീണ്ടും സന്തോഷക്കിരീടത്തിനായി ആദ് യ അങ്കത്തിനിറങ്ങുകയാണ്.
ദക്ഷിണേമഖല യോഗ്യതാമത്സരങ്ങളുെട ഉദ്ഘാടനദിനം ആ ന്ധ്രപ്രദേശാണ് ആതിഥേയരുെട എതിരാളികൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനാണ് മത്സരം. മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരം കാണാന്‍ ജില്ല ഫുട്ബാൾ അസോസിയേഷന് അവസരം ഒരുക്കും.
ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ് എയിലാണ് കേരളം. പോണ്ടിച്ചേരി, കർണാടക, തെലങ്കാന ടീമുകൾ ഗ്രൂപ് ബിയിലും മാറ്റുരക്കും. ഈമാസം ഒമ്പതിന് തമിഴ്നാടിനെതിരെയാണ് കേരളത്തിെൻറ അവസാന മത്സരം. ഇരുഗ്രൂപ്പുകളിലെയും ജേതാക്കൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.
പ്രതീക്ഷയോടെ യുവനിര കഴിഞ്ഞ സീസണിലെ നിരാശ മാറ്റാൻ വിജയത്തിൽ കുറഞ്ഞൊന്നും കേരളം ലക്ഷ്യമിടുന്നില്ല. കൃത്യമായ പരിശീലനവും യുവതാരങ്ങളുടെ ചോരത്തിളപ്പും സ്വന്തം കാണികൾക്കു മുന്നിലെ പോരാട്ടവുമാണ് ആതിഥേയരുടെ പ്ലസ്പോയൻറ്. ക്യാപ്റ്റൻ വി. മിഥുനിെൻറ പരിചയസമ്പത്ത് കേരളത്തിന് മുതൽക്കൂട്ടാകും. െകാൽക്കത്തയിൽ കിരീടം നേടാൻ സഹായമായത് ഈ കണ്ണൂരുകാരെൻറ ഗോൾകീപ്പിങ് മികവായിരുന്നു. ടീം പൂർണസജ്ജമാണെന്നും എതിരാളികളെ ചെറുതായി കാണുന്നില്ലെന്നും മിഥുൻ പറഞ്ഞു.
മൂർച്ചയുള്ള സ്ട്രൈക്കറുടെ അഭാവമാണ് ടീമിെൻറ ദൗർബല്യം. വിങ്ങർമാരായ ലിയോൺ അഗസ്റ്റിനും എം.എസ്. ജിതിനും എതിരാളികൾക്ക് ഭീഷണിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.