മഡ്രിഡ്: വലകുലുക്കാനാവാതെ വിയർത്ത റയൽ മഡ്രിഡ് േഫാമിലേക്ക് തിരിച്ചുവന്നപ്പോൾ ഗോളുകൊണ്ട് ആറാട്ട്. മത്സരങ്ങളെല്ലാം കൈവിട്ട് പോയൻറ് പട്ടികയിൽ ഏറെ പിന്നോട്ടുപോയ റയൽ മഡ്രിഡ് അരിശം തീർത്തപ്പോൾ, ഇരയായത് ഡിപോർടിവോ ലാ കൊറുണയാണ്. സാൻറിയാഗോ ബെർണബ്യൂവിൽ ഡിേപാർടിവോ ലാ കൊറുണയെ 7-1ന് തോൽപിച്ച് റയൽ മഡ്രിഡ് ലാ ലിഗ പോരാട്ടത്തിൽ തിരിച്ചെത്തി.
റയലിെൻറ മുൻനിര താരങ്ങളെല്ലാം വലകുലുക്കിയ മത്സരത്തിൽ ഗാരത് ബെയ്ലും (42, 58) ക്രിസ്റ്റ്യാനോ റൊണാൾഡോയും (78, 84) നാച്ചോ ഫെർണാണ്ടസും (32, 88) രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ, ലുക്ക മോഡ്രിച്ച് (68) മറ്റൊരു ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനോടേറ്റ േതാൽവിയിൽനിന്ന് റയലിെൻറ തിരിച്ചുവരവാണിത്. 19 കളിയിൽ 35 പോയേൻറാടെ റയൽ നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.