മഡ്രിഡ്: പുതുസീസണിന് മുന്നോടിയായി റയൽ മഡ്രിഡ് താരങ്ങളെ വാങ്ങിക്കൂട്ടുന്നത് തു ടരുന്നു. പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയ സിനദിൻ സിദാെൻറ മേൽനോട്ടത്തിൽ ടീം അഴി ച്ചുപണിയുന്നതിെൻറ ഭാഗമായി കൈമാറ്റജാലകത്തിൽ വൻ തുകയാണ് റയൽ ചെലവഴിക്കുന്നത് . അഞ്ച് താരങ്ങൾക്കായി 32 കോടി യൂറോ ഇതുവരെ (ഏകദേശം 2500 കോടി രൂപ) റയൽ ചെലവഴിച്ചത്. ഒളിമ്പിക് ലിയോണിൽനിന്ന് ഫ്രഞ്ച് ഡിഫൻഡർ ഫെർലാൻഡ് മെൻഡിയാണ് പുതുതായി ടീമിലെത്തിയത്.
പുതിയ സീസണിന് മുന്നോടിയായി റയൽ പ്രസിഡൻറ് ഫ്ലോറൻറീേനാ പെരസ് ടീമിലെത്തിക്കുന്ന അഞ്ചാമത്തെ താരമാണ് മെൻഡി. ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽനിന്ന് ഏഡൻ ഹസാഡ് (785 കോടി), ജർമനിയിലെ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൽനിന്ന് ലൂക യോവിച് (510 കോടി), ബ്രസീൽ ടീം സാേൻറാസിൽനിന്ന് റോഡ്രിഗോ ഗോയസ് (423 കോടി), േപാർചുഗീസ് ക്ലബ് പോർേട്ടായിൽനിന്ന് എഡർ മിലിറ്റാവോ (392 കോടി) എന്നിവരാണ് മറ്റുള്ളവർ.
ഇടതു വിങ്ബാക്ക് സ്ഥാനത്ത് മാഴ്സലോക്ക് പിന്തുടർച്ചക്കാരനാകാൻ കൊണ്ടുവരുന്ന മെൻഡിക്കായി 4.8 കോടി യൂറോയാണ് (ഏകദേശം 376 കോടി രൂപ) റയൽ ചെലവിട്ടത്. ആറു വർഷത്തേക്കാണ് 24കാരനുമായുള്ള കരാർ. ലിയോണിനായി കഴിഞ്ഞ രണ്ടു സീസണുകളിലായി 57 മത്സരം കളിച്ചിട്ടുള്ള മെൻഡി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. അടുത്തിടെ ഫ്രാൻസിനായും അരങ്ങേറിയ താരം മൂന്നു മത്സരങ്ങൾ കളിച്ചു.
വൻ തുക മുടക്കി അഞ്ച് താരങ്ങളെ ടീമിലെത്തിച്ചെങ്കിലും പ്രമുഖ താരങ്ങളെ ആരെയും റയൽ ഇതുവരെ കൈവിട്ടിട്ടില്ല. സൂപ്പർ താരം ഗാരത് ബെയ്ൽ, ലോക ഫുട്ബാളർ ലൂക മോഡ്രിച് തുടങ്ങിയവരും മറ്റു ചില താരങ്ങളും ക്ലബിന് പുറത്തേക്കുള്ള വഴിയിലാണെന്നാണ് റിപ്പോർട്ട്.
ഏഡൻ ഹസാഡ് 785 കോടി
ലൂക യോവിച് 510 കോടി
റോഡ്രിഗോ ഗോയസ് 423 കോടി
എഡർ മിലിറ്റാവോ 392 കോടി
ഫെർലാൻഡ് മെൻഡി 376 കോടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.