മഡ്രിഡ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുന്നോടിയായി ലാ ലിഗയിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡിനെ വിയ്യാറയൽ സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന റയലിനെ അവസാന പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് വിയ്യാറയൽ പിടിച്ചുകെട്ടിയത്.
റയൽ മഡ്രിഡിന് വേണ്ടി ഗാരെത് ബെയ്‌ലും ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കുലുക്കിയപ്പോൾ വിയ്യാറയലിനുവേണ്ടി റോജർ മാർട്ടിനെസും സമു കാസ്റ്റിലെജോയും ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പരിശീലകൻ സിനദിൻ സിദാെൻറ മകനായ ഗോൾകീപ്പർ ലൂക്കാ സിദാെൻറ പിഴവിൽനിന്നാണ് വിയ്യാറയൽ സമനില ഗോൾ നേടിയത്. സമനിലയോെട 38 കളികളിൽനിന്നും 76 പോയൻറുമായി റയൽ മൂന്നാം സ്ഥാനത്തും 61 പോയൻറുമായി വിയ്യാറയൽ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
11ാം മിനിറ്റിൽ ബെയ്‌ലിലൂടെ റയൽ ആദ്യ ഗോൾ സ്വന്തമാക്കി. 32ാം മിനിറ്റിൽ മാഴ്സലോയുടെ ഉജ്ജ്വല ക്രോസിൽനിന്നും ഹെഡറിലൂടെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റയലിനെ 2-0ത്തിന് മുന്നിലെത്തിച്ചു. റയൽ ജഴ്സിയിൽ സൂപ്പർതാരത്തിെൻറ 450ാം ഗോളായിരുന്നു അത്. 437 മത്സരങ്ങിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പകരക്കാരായിറങ്ങിയ താരങ്ങളാണ് വിയ്യാറയലിെൻറ ഇരു ഗോളുകളും നേടിയത്. 70ാം മിനിറ്റിൽ റോജർ മാർട്ടിനെസും 85ാം മിനിറ്റിൽ സാമു കാസ്റ്റിലെജോയും റയലിെൻറ പ്രതീക്ഷ തകർത്ത സമനില ഗോളുകൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.