മാക്രോണും കൊലിന്ദയും മഴയത്ത്, പുടിനു മാത്രം കുട; സമൂഹ മാധ്യമങ്ങളിൽ വിമർശനം

മോസ്കോ: കാൽപന്തുകളിയുടെ ആവേശോജ്വലമായ കൊട്ടിക്കലാശത്തിനൊടുവിൽ ലോകക്കപ്പ് പുരസ്കാരദാനം നടക്കുമ്പോൾ ലോകത്തിെൻറ ശ്രദ്ധ മുഴുവൻ ഒരു വേള റഷ്യൻ പ്രസിഡൻറിലേക്കായിരുന്നു. സമാപന ആഘോഷത്തിൽ മഴ പെയ്തതോടെ അധികൃതർ കുടയുമായെത്തിയത് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനു മാത്രം. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പലരും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

 ഉദ്യോഗസ്ഥർ ചൂടിക്കൊടുത്ത സാമാന്യം വലിപ്പമേറിയ കുടയിൽ പുടിൻ ഒറ്റക്കു നിൽക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രണ്ടാം സ്ഥാനക്കാരായി മടങ്ങുന്ന ക്രൊയേഷ്യയുടെ പ്രസിഡൻറ് കൊലിന്ദ ഗ്രാബർ കിറ്ററോവിച്ചും ഉൾപ്പെടെയുള്ളവർ നനഞ്ഞു നിൽക്കുകയായിരുന്നു. ഏറെ സമയത്തിനു ശേഷമാണ് അധികൃതർ ചെറിയ ചില കുടകൾ മറ്റുള്ളവർക്കും എത്തിച്ചു നൽകിയത്.

 എന്നാൽ  ഫ്രഞ്ച്, ക്രൊയേഷ്യൻ പ്രസിഡൻറുമാർ മഴയെ തീർത്തും അവഗണിച്ചുകൊണ്ടാണ് നിന്നത്. തെൻറ കുട മറ്റൊരാളുമായി പങ്കു വെക്കാൻ പുടിൻ തയ്യാറാവാത്തതും രണ്ട് ലോകനേതാക്കളെ ഏറെ സമയം മഴയത്തു നിർത്തിയ അധികൃതരുടെ നടപടിയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയത്. പുടിന് കുട പിടിച്ചു നൽകുന്നയാൾ നനയുകയാണെന്നും ചിലർ ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

Tags:    
News Summary - Putin's umbrella hogs all limelight at FIFA WC presentation-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.