നിർണായക മത്സരത്തിൽ അർജൻറീനയെ കാത്തിരിക്കുന്നത് ശ്വാസം മുട്ടിക്കുന്ന കളിമുറ്റം

ബൊളീവിയയിലെ ലാ പാസിലെ ഹെർണാണ്ടോ സിലസ് സ്റ്റേഡിയം പോലെയാണ് എക്വഡോർ തലസ്ഥാന നഗരിയിലെ ഒളിമ്പികോ അതാഹുവൽപ സ്റ്റേഡിയവും. സമുദ്ര നിരപ്പിൽനിന്ന് 9100 അടി ഉയരത്തിലുള്ള കളിമുറ്റം എക്വഡോറിെൻറ വിജയഭൂമിയാണ്.

നിർണായക മത്സരങ്ങളിൽ ഇവർ ഇവിടെ തോറ്റിട്ടില്ല. അതേസമയം, 2001നു ശേഷം അർജൻറീനയും ഇൗ മണ്ണിൽ ജയിച്ചിട്ടില്ല. മെസ്സിയുടെ ടീം മൂന്നു തവണ കളിക്കാനെത്തിയപ്പോൾ രണ്ടിലും തോൽവിയായിരുന്നു ഫലം. ഒരു കളി സമനിലയോടെ അവസാനിച്ചു. എന്നാൽ, കൊളംബിയയും ബ്രസീലും ഇവിടെ ജയിച്ച ചരിത്രവുമുണ്ട്.

എക്വഡോർ ബ്രസീലിനെ രണ്ടു തവണയും പരഗ്വേയെ മൂന്നു തവണയും തോൽപിച്ചിരുന്നു. 2002, 2006, 2014 ലോകകപ്പുകളിൽ എക്വഡോറിന് െബർത്തുറപ്പിക്കുന്നതിൽ ഒളിമ്പികോ അതാഹുവൽപ സ്റ്റേഡിയവും നിർണായക പങ്കുവഹിച്ചിരുന്നു. 
Tags:    
News Summary - olimpico atahualpa -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.