ഗുവാഹതി: ഗോളിന് ഗോൾ, ഫൗളിന് ഫൗൾ, കളിക്കു കളി. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഹരംപകർന്ന സമനിലയോടെ നോർത്ത് ഇൗസ്റ്റ് എഫ്.സി-ഗോവ എഫ്.സി മത്സരം പിരിഞ്ഞു. സൂപ്പർ ലീഗിലെ ഗോളടിയന്ത്രം ഫെറാൻ കൊറോമിനസ് ഇരട്ട ഗോളുമായി ഗോവയെ മുന്നിൽനിന്ന് നയിച്ചപ്പോൾ, ആദ്യ മിനിറ്റിൽതന്നെ പ്രഹരം നൽകി എതിരാളിയെ ഞെട്ടിച്ച നോർത്ത് ഇൗസ്റ്റും മോശമാക്കിയില്ല.
മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷിെൻറ ഉജ്ജ്വല സേവുകൾക്കും ലീഗിലെ മൂന്നാം അങ്കം സാക്ഷിയായി. കളിയുടെ ഒമ്പതാം മിനിറ്റിൽ ഉറുഗ്വായ് താരം ഫ്രെഡറികോ ഗലേഗോയുടെ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഇൗസ്റ്റിെൻറ ആത്മവിശ്വാസത്തെ തച്ചുടച്ചുകൊണ്ടാണ് കൊറോമിനസ് ഗോവയുടെ കൈപിടിച്ചത്. 14, 38 മിനിറ്റിൽ ജാകിചന്ദ് സിങ്ങിെൻറയും ഹ്യൂഗോ ബൗമസിെൻറയും സഹായത്തിലാണ് കൊറോമിനസ് സ്കോർ ചെയ്തത്.
ഗോവയുടെ ലീഡുമായി പിരിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു നോർത്ത് ഇൗസ്റ്റുകാരുടെ സമനില പിറന്നത്. നിഖിൽ കദവും ഫ്രെഡറികോയും നിരന്തരം നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൈജീരിയൻ സ്ട്രൈക്കർ ബർതോലമേവ് ഒഗ്ബെചെ സമനില ഗോൾ നേടി. പിന്നീടുള്ള മിനിറ്റുകളിൽ കളി മുറുകിയെങ്കിലും ഫലംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.