ലണ്ടൻ: സെർജിയോ റാമോസ് എന്ന കരുത്തനായ പ്രതിരോധ ഭടെൻറ കരവലയത്തിൽ ഞെരുങ്ങിവീണ മുഹമ്മദ് സലാഹായിരുന്നു കഴിഞ്ഞ പകലിൽ ഫുട്ബാൾ ആരാധകരുടെ ആശങ്ക. തോളിന് പരിക്കേറ്റ് പുറത്തായ താരത്തിന് ലോകകപ്പ് കളിക്കാനാവുമോ? റയലിെൻറ കിരീട നേട്ടത്തിനൊപ്പം ട്വിറ്ററിൽ ഏറെ പരതിയതും സലാഹിെൻറ ഫിറ്റ്നസിനെക്കുറിച്ചു തന്നെ. മത്സരത്തിെൻറ 25ാം മിനിറ്റിൽ റാമോസിെൻറ പ്രതിരോധത്തിനിടെ കൈ കുരുങ്ങിവീണ സലാഹ് ചികിത്സ തേടിയെങ്കിലും അഞ്ചു മിനിറ്റിനകം കണ്ണീരോടെ കളംവിടേണ്ടിവന്നു. ഉടൻ കിയവിലെ ചികിത്സതേടിയ താരത്തെ എക്സ്േറ പരിശോധനക്ക് വിധേയനാക്കി. മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ കോച്ച് യുർഗൻ േക്ലാപ് പരിക്ക് ഗുരുതരമെന്നും ലോകകപ്പ് സംശയത്തിലാണെന്നും വെളിപ്പെടുത്തിയതോടെയാണ് ആശങ്ക സജീവമായത്.
തോളെല്ല് സ്ഥാനംതെറ്റി
റാമോസിെൻറ കൈക്കുള്ളിൽ കുരുങ്ങി നിലത്തുവീണ സലാഹിെൻറ തോളെല്ല് സ്ഥാനംതെറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പരിക്ക് ഗുരുതരമെങ്കിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആറാഴ്ച ആറാഴ്ചയെങ്കിലും വേണമെന്ന് ലണ്ടനിലെ ഹെൽത്ത് സർവിസ് ഗ്രൂപ് (എൻ.എച്ച്.എസ്) വെബ്സൈറ്റിൽ പറയുന്നു.
ലോകകപ്പിൽ കളിക്കുമോ
ഇൗജിപ്തിെൻറ മാത്രമല്ല, ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞ സലാഹിെൻറ ലോകകപ്പ് ഭാവിയാണ് എല്ലാരുടെയും ചോദ്യം. പ്രതീക്ഷിച്ചത്ര ഗുരുതരമെല്ലന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഏറ്റവും മികച്ച ചികിത്സ ലഭ്യമായാൽ വരുന്ന രണ്ടാഴ്ചയിലേറെ ദിവസംകൊണ്ട് സലാഹിന് തിരിച്ചുവരാനാവുമെന്ന് കരുതുന്നവരുമുണ്ട്. ജൂൺ 15ന് ഉറുഗ്വായ്ക്കെതിരാണ് ഇൗജിപ്തിെൻറ ആദ്യ മത്സരം.
ഇൗജിപ്ത് പറയുന്നത്
സലാഹ് കായികക്ഷമത തെളിയിച്ചാലും ഇല്ലെങ്കിലും താരത്തെ 23അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് ഈജിപ്ത് കായികമന്ത്രി ഖാലിദ് അബ്ദു ഇലാസി. ലിവർപൂൾ ടീം ഡോക്ടറുമായി സംസാരിച്ചതായും സലാഹിെൻറ ഇടതു തോളിന് ഉളുക്ക് മാത്രമേ പറ്റിയിട്ടുള്ളൂവെന്ന് മികച്ച ചികിത്സയിലൂടെ അദ്ദേഹം ഉടൻ തിരുച്ചുവരുമെന്നും ഈജിപ്ത് ടീം ഡോക്ടർ മുഹമ്മദ് അബു ഒല അറിയിച്ചു. എങ്കിലും 28 വർഷത്തിനുശേഷം ഫറോവമാരുടെ നാട്ടുകാർക്ക് ലോകകപ്പ് ബർത്ത് സമ്മാനിച്ച സൂപ്പർതാരത്തിെൻറ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഇൗജിപ്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.