ദോഹ: ലിവർപൂൾ ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായാൽ എങ്ങനെയുണ്ടാവുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോച്ച് യുർഗൻ േക്ലാപ്പിെൻറ മറുപടി രസകരമായിരുന്നു. ‘നാളിതുവരെ അനുഭവിച്ചറിയാത്തൊരു അതിശയ നേട്ടം. ചന്ദ്രനിൽ കാലുകുത്തുന്നത് പോലെയാവും അത്.’ പന്തുരുളും മുേമ്പ േക്ലാപ്പ് പറഞ്ഞ ആ ചന്ദ്രനിലേക്ക് ശനിയാഴ്ച രാത്രി ലിവർപൂൾ ലാൻഡ് ചെയ്തിറങ്ങി. ചരിത്രത്തിൽ ആദ്യമായി ഫിഫ ക്ലബ് ലോകകപ്പ് ആൻഫീൽഡിലെ ഷെൽഫിലേക്ക്. യുവേഫ ചാമ്പ്യൻസ് ലീഗിനും സൂപ്പർ കപ്പിനും പിന്നാലെ ഫിഫ ക്ലബ് ലോകകപ്പിലും ലിവർപൂളിെൻറ ചുവപ്പൻ മുത്തം.
2022 ഫിഫ ലോകകപ്പിെൻറ മുഖ്യവേദികളിലൊന്നായ ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തെക്കൻ അമേരിക്കയിലെ കോപ ലിബർറ്റഡോറസ് ജേതാക്കളായ ബ്രസീൽ ക്ലബ് െഫ്ലമിങ്ങോയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ലിവർപൂളിെൻറ കിരീട നേട്ടം. ഗോൾ രഹിതമായി പിരിഞ്ഞ 90 മിനിറ്റിനൊടുവിൽ എക്സ്ട്രാ ടൈമാണ് വിധിയെഴുതിയത്. സാദിയോ മാനെ, റോബർടോ ഫെർമീന്യോ, മുഹമ്മദ് സലാഹ് ത്രയത്തിെൻറ ആക്രമണത്തെ കുറ്റിയുറപ്പുള്ള പ്രതിരോധവും ചോരാത്ത കൈകളുമായി നിലയുറപ്പിച്ച ഗോൾകീപ്പർ ഡീഗോ ആൽവസിെൻറ സാന്നിധ്യവുംകൊണ്ട് െഫ്ലമിങ്ങോ ഫുൾടൈമിൽ അതിജയിച്ചു.
എന്നാൽ, എക്സ്ട്രാടൈമിെൻറ ഒമ്പതാം മിനിറ്റിൽ ബ്രസീലുകാരൻ ഫെർമീന്യോയിലൂടെ തന്നെ ബ്രസീലുകാരുടെ മോഹങ്ങൾ കരിച്ചു. കളിയുടെ 99ാം മിനിറ്റിൽ മധ്യവരക്കപ്പുറത്തുനിന്നും നീട്ടി നൽകിയ പന്തുമായി കുതിച്ച സാദിയോ മാനെ ബോക്സിനുള്ളിൽ തുറന്ന അവസരം ഗോളാക്കിയാണ് ഫെർമീന്യോ ലിവർപൂളിന് ആദ്യ ഫിഫ ക്ലബ് ലോകകപ്പ് സമ്മാനിച്ചത്. കളിയുടെ 75ാം മിനിറ്റിൽ സലാഹ് വലകുലുക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. െഫ്ലമിങ്ങോക്കായി സ്ട്രൈക്കർ ഗബ്രിയേൽ ബർബോസ, എവർട്ടൻ റിബേറോ, ബ്രൂണോ ഹെൻറിക് എന്നിവർ മികച്ച അവസരങ്ങൾ കണ്ടെത്തി. പക്ഷേ, ഗോളി അലിസണിെൻറ മികവിന് മുന്നിൽ ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
ശനിയാഴ്ച നടന്ന ലൂസേഴ്സ് ഫൈനലിൽ അൽഹിലാൽ സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മെക്സിക്കൻ ക്ലബ് മോണ്ടറി മൂന്നാം സ്ഥാനം നേടി. ഇരു ടീമും 2-2ന് പിരിഞ്ഞതോടെ ഷൂട്ടൗട്ടിൽ 4-3നായിരുന്നു മോണ്ടറിയുടെ വിജയം.
ആറു മാസം; മൂന്ന് കിരീടം
ലിവർപൂളിെൻറ ചരിത്രത്തിലെ ഭാഗ്യ വർഷമാണ് 2019. 127 വർഷം പഴക്കമുള്ള ക്ലബിെൻറ ചരിത്രത്തിൽ ഒരുപിടി കിരീടനേട്ടങ്ങളുണ്ടെങ്കിലും ആൻഫീൽഡ് ഉണർന്ന കാലമാണിത്. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ ഏഴു വർഷം വാണ േക്ലാപ്പിനെ 2015ൽ പൊന്നും വിലകൊടുത്ത് ആൻഫീൽഡിലെത്തിച്ചത് ഈയൊരു സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു. റാഫേൽ ബെനിറ്റസിനു ശേഷം പരിശീലകർ വാഴാത്ത ഇടമായി മാറിയ ‘റെഡ്സിൽ’ മുടിചൂടാമന്നനായി േക്ലാപ്പ് എത്തിയതോടെ എല്ലാം മാറി. കളിയും കളിക്കാരുടെ ശൈലിയും മാറിയതോടെ വിജയം തേടിയെത്തി. പ്രഥമ സീസണിൽ ലീഗ് കപ്പിലും യൂറോ കപ്പിലും റണ്ണർ അപ്പായി. പതിയെ പതിയെ കളം പിടിച്ച് തുടങ്ങിയ േക്ലാപ്പിെൻറ കുട്ടികൾ ആളിക്കത്തുകയായിരുന്നു 2019ൽ.
കഴിഞ്ഞ സീസണിൽ ഒരു പോയൻറ് വ്യത്യാസത്തിൽ പ്രീമിയർ ലീഗ് കിരീടം കൈവിട്ടതിെൻറ ക്ഷീണം, യുവേഫ ചാമ്പ്യൻസ് ലീഗിൽ തീർത്തു. ഫൈനലിൽ ടോട്ടൻഹാമിനെ വീഴ്ത്തി 14 വർഷത്തിനുശേഷം ആദ്യ യൂറോകിരീടം. പിന്നാലെ, യുവേഫ സൂപ്പർ കപ്പിൽ ചെൽസിയെ തോൽപിച്ചും കിരീടം. ഇപ്പോൾ, പ്രീമിയർ ലീഗിൽ 10 പോയൻറ് ലീഡുമായി കിരീടത്തിലേക്കുള്ള കുതിപ്പിനിടയിലാണ് ഇരട്ടി മധുരമായി ക്ലബ് ലോകകപ്പിലെ കിരീട നേട്ടം. ആറു മാസത്തിനിടയിലാണ് മൂന്ന് കിരീടങ്ങളിലെ മുത്തം. ‘ക്ലബിെൻറ ഏറ്റവും വിശിഷ്ടമായ വർഷമാണിത്. എങ്കിലും ഇതുകൊണ്ട് തൃപ്തിപ്പെടുന്നില്ല. കൂടുതൽ േട്രാഫികളിലേക്കാണ് ഞങ്ങളുടെ പോരാട്ടം’ -പ്രതിരോധ നിരയിൽ ഭടൻ വിർജിൽ വാൻഡൈക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.