റിയാദ്: മൂന്നുമാസത്തെ ഇടവേളക്കു ശേഷം ദേശീയ ടീം കുപ്പായത്തിലേക്ക് തിരിച്ചെത്തിയ ലയണൽ മെസ്സിയുടെ ചിറകടിയിൽ ഉയിർത്തെഴുന്നേറ്റ അർജൻറീനയുടെ വിജയദിനമായിരുന്നു കഴിഞ്ഞ രാത്രി. റിയാദിൽ നടന്ന സൂപ്പർ ക്ലാസികോയിൽ അയൽക്കാരു ം പാരമ്പര്യ വൈരികളുമായ ബ്രസീലിനെ അർജൻറീന മെസ്സിയുടെ ഗോളിൽ വീഴ്ത്തിയപ്പോൾ ലോകമെങ്ങുമുള്ള ആരാധകർക്ക് തി രിച്ചുവരവിെൻറ ആഘോഷമായി. സൂപ്പർ താരങ്ങളടങ്ങിയ ബ്രസീലിനെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു കളത്തിൽ മെസ്സിയും പുതുനിരയും പുറത്തെടുത്തത്. 13ാം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി കിക്ക് ഗോളി അലിസൺ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് പന്ത് വലയിലാക്കി വിജയം കുറിച്ചു.
ബ്രസീലിെൻറ ഗബ്രിയേൽ ജീസസ് പെനാൽറ്റി പാഴാക്കിയതിനു പിന്നാലെയായിരുന്നു ഈ ഗോൾ. എന്നാൽ, കളിക്കു പിന്നാലെ വിവാദത്തിനും കിക്കോഫ് കുറിച്ചു. ബ്രസീൽ കോച്ച് ടിറ്റെയോട് മെസ്സി വായടക്കാൻ പറഞ്ഞതാണ് ആരാധകലോകത്തെ പുതുവിവാദം. ഫൗൾചെയ്ത മെസ്സിക്ക് മഞ്ഞക്കാർഡ് നൽകണമെന്ന് റഫറിയോട് ആവശ്യപ്പെട്ടപ്പോൾ തനിക്കുനേരെ തിരിഞ്ഞ് ‘ഷട്ട് അപ്’ പറഞ്ഞുവെന്നാണ് ടിറ്റെയുടെ ആരോപണം. ‘ഇക്കാര്യത്തില്‍ പരാതി പറയാന്‍ എനിക്ക് അവകാശമുണ്ട്. മത്സരത്തില്‍ ഭയമില്ലാത്ത റഫറിയാണ് വേണ്ടത്. അല്ലെങ്കില്‍ മെസ്സിയുടെ വഴിക്കാകും റഫറിയുടെ തീരുമാനം’ - ടിറ്റെ ആരോപിച്ചു.
മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ദേശീയ കുപ്പായത്തിൽ മടങ്ങിയെത്തിയ മെസ്സി മികച്ച ഫോമിലായിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വെച്ചത് െസലസാവോസാണെങ്കിലും അർജൻറീന ഗോൾകീപ്പർക്ക് വെല്ലുവിളി ഉയർത്താൻ മഞ്ഞപ്പടയുടെ മുന്നേറ്റ നിരക്കായില്ല. രണ്ടാം പകുതിയിൽ മെസ്സിയുെട നേതൃത്വത്തിലുള്ള അർജൻറീന മുന്നേറ്റ നിര നിരവധി തവണ ബ്രസീലിയൻ പോസ്റ്റിനു നേരെ സർജിക്കൽ സ്ട്രൈക്കുകൾ നടത്തി.
66ാം മിനിറ്റിൽ വലയിലേക്ക് പറന്നിറങ്ങിയ മെസ്സിയുടെ ലോങ്റേഞ്ച് ഫ്രീകിക്ക് ഗോളി അലിസൺ ബെക്കർ കുത്തിയകറ്റി. അലിസണിെൻറ മികച്ച സേവുകളാണ് ബ്രസീലിയൻ പോസ്റ്റിൽ കൂടുതൽ ഗോളുകൾ വീഴാതിരിക്കാൻ കാരണമായത്. തുടർച്ചയായ ആറാം മത്സരത്തിലാണ് അർജൻറീന പരാജയമറിയാതെ കുതിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ അർജൻറീന ഉറുഗ്വായ്യെയും ബ്രസീൽ ചൊവ്വാഴ്ച ദക്ഷിണ കൊറിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.