നികുതി വെട്ടിപ്പ്: മെസി 21 മാസം ജയിൽ ശിക്ഷ അനുഭവിക്കണം

മാഡ്രിഡ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അർജൻറീന ഫുട്ബോൾ താരം ലയണൽ മെസി 21 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് സെപ്യിൻ സുപ്രീംകോടതി. മെസിയുടെ പിതാവ് ജോർജും കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ  കണ്ടെത്തിയിരുന്നു. ജോർജിെൻറ തടവുശിക്ഷ 15 മാസമായി കുറച്ചു. ഇരുവർക്കും യഥാക്രമം 1.75 മില്യൺ 1.3 മില്യൺ ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.

2007-2009 കാലയളവിൽ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ മെസി നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.  കഴിഞ്ഞ വർഷം ജൂലൈയിൽ ബാഴ്സിലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിനെതിരെയാണ് മെസി സുപ്രീംകോടതിയെ സമീപിച്ചത്.


ക്രിമിനൽ കേസുകളല്ലാത്ത കുറ്റകൃത്യങ്ങളിൽ രണ്ട് വർഷത്തിൽ കുറവാണ് ശിക്ഷയെങ്കിൽ ജയിൽവാസം അനുഭവിക്കാനുള്ള സാധ്യത സെപ്യിനിലെ നിയമമനുസരിച്ച് വിരളമാണ്. മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർക്കാണ് ഇൗ ആനുകൂല്യം ലഭിക്കുക. 

Tags:    
News Summary - Lionel Messi and father Jorge lose Supreme Court appeal over Barecelona star's 21 month prison sentence and £1.7million fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT