പാരിസ്: ഒമ്പതു മത്സരങ്ങളിൽ ഒമ്പതും ജയിച്ച് ലോക േജതാക്കളായ ജർമനിയും ഗരത് സൗത്ത് ഗെയ്റ്റിെൻറ തന്ത്രങ്ങളിൽ തോൽക്കാതെ കുതിക്കുന്ന ഇംഗ്ലീഷ് പടയും റഷ്യൻ ലോകകപ്പിലേക്ക്. വടക്കൻ അയർലൻഡിനെ 3-1ന് തോൽപിച്ചാണ് നിലവിലെ ജേതാക്കളായ ജർമനി ലോകമാമാങ്കത്തിലേക്ക് ഗ്രൂപ് ‘സി’യിൽ നിന്ന് യോഗ്യത നേടിയത്. ഗ്രൂപ് ‘എഫി’ൽ സ്ലോവേനിയയെ ഒരു ഗോളിന് തോൽപിച്ചാണ് ഇംഗ്ലണ്ടിെൻറ ലോകകപ്പ് പ്രവേശനം. ജർമനിക്ക് ഒമ്പതു കളിയിൽ 27 പോയൻറായപ്പോൾ, ഇത്രയും മത്സരത്തിൽ ഇംഗ്ലണ്ടിന് 23 പോയൻറാണ്.
ബാസ്റ്റ്യൻ റുഡി, സാഡ്രോ വെങ്ങർ, ജോഷ്വ കിമ്മിച്ച് എന്നിവരാണ് ഗോൾ നേടിയത്. ദുർബലരായ സ്ലോവേനിയക്കെതിരെ കഷ്ടിച്ച് ജയിച്ചാണെങ്കിലും ഇംഗ്ലണ്ട് റഷ്യയിലേക്ക് ടിക്കറ്റെടുത്തു. ഗ്രൂപ് ‘ഇ’യിലെ മത്സരത്തിൽ ബയേൺമ്യൂണിക് സൂപ്പർ താരം ലെവൻഡോവ്സ്കി ഹാട്രിക്കുമായി(18,25, 64) നിറഞ്ഞുനിന്നപ്പോൾ, പോളണ്ട് അർമേനിയയെ 6-1ന് തകർത്തു വിട്ടു. നോർവേ, ഡെന്മാർക്ക്, റുമേനിയ ടീമുകളും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.