മഡ്രിഡ്: നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആർതർ, പാനിച് കൈമാറ്റത്തിന് സ്പാനിഷ് വമ്പൻന്മാരായ ബാഴ്സലോണയും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവൻറസും ധാരണയായി. ബോസ്നിയൻ താരം മിറാലേം പാനിചിനെ പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിലെത്തിക്കുമെന്ന് ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു.
65 മില്ല്യൺ യൂറോക്കാണ് പാനിചിനെ ബാഴ്സലോണ വിലക്ക് വാങ്ങിയത്. ഒപ്പം മിഡ്ഫീൽഡർ ബ്രസീലിയൻ താരം ആർതർ മെലോവിനെ 72 മില്ല്യൺ യൂറോക്ക് കൈമാറുകയും ചെയ്തു. താരത്തിെൻറ പ്രകടനത്തിനനുസരിച്ച് 10 മില്ല്യൺ യൂറോ ബോണസ് കരാറും ബാഴ്സലോണ യുവൻറസിന് മുന്നിൽ വച്ചിട്ടുണ്ട്. ഇരു താരങ്ങളുടെയും ട്രാൻസ്ഫർ ചർച്ചകൾ ആഴ്ച്ചകളോളം ഫുട്ബാൾ ലോകത്ത് വാർത്തയായിരുന്നു. ആർതറിന് ബാഴ്സ വിടാൻ ഇഷ്ടമില്ലാത്തത് മാനേജ്മെൻറിനെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും 'സ്വാപ് ഡീലിൽ' നിർബന്ധിതനായി ക്ലബ് വിടുകയായിരുന്നുവെന്നാണ് വിവരം.
മുപ്പതുകാരനായ പാനിചിനെ നാലു സീസണിലേക്കാണ് ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത്. 2016ൽ റോമയിൽ നിന്നാണ് സീരി എ ചാമ്പ്യന്മാരോടൊപ്പം പാനിച് ബൂട്ടുകെട്ടുന്നത്. നാലു സീസണിനിടെ മൂന്ന് സീരി എ കിരീടത്തിലും രണ്ട് കോപ്പ ഇറ്റാലിയയിലും ഒരു സൂപ്പർ കോപ്പ കിരീടത്തിലും പങ്കാളിയായി. 171 മത്സരത്തിൽ ബൂട്ടുകെട്ടിയ താരം ക്ലബിനായി 22 ഗോളുകളും നേടിയിട്ടുണ്ട്.
Welcome @Miralem_Pjanic #PjanicCuler pic.twitter.com/wVxexCKmpC
— Fer (@ryghtan) June 29, 2020
ഇറ്റാലിയൻ ലീഗിൽ രണ്ടു ക്ലബുകളിലായി പത്തു വർഷത്തോളം പന്തു തട്ടിയ താരം, ലീഗിലെ എക്കാലത്തെയും അറിയപ്പെടുന്ന മിഡ്ഫീൽഡർ കൂടിയാണ്. നേരത്തെ, ഫ്രഞ്ച് ക്ലബുകളായ എഫ്.സി മെറ്റ്സ്, ലിയോൺ എന്നിവക്കായും കളിച്ചിട്ടുണ്ട്.
ബ്രസീലിയൻ താരം ആർതർ മെലോയെ ഗ്രീമിയോയിൽ നിന്നാണ് ബാഴ്സ 2018ൽ സ്വന്തമാക്കുന്നത്. യുവതാരത്തെ കൈവിടുന്നത് കറ്റാലന്മാർക്ക് ഗുണമാവില്ലെന്നാണ് ഫുട്ബാൾ വിദഗ്ധർ പറയുന്നത്. ബാഴ്സയിൽ നിന്ന് പടിയിറങ്ങിയ സാവിക്കും ഇനിയേസ്റ്റക്കുമെല്ലാം പകരക്കാരനായിട്ടായിരുന്നു ആർതറിനെ ആരാധകർ കണ്ടിരുന്നത്. ബാഴ്സയുടെ ടിക്കി-ടാക്ക ശൈലിയോട് പെട്ടെന്ന് പൊരുത്തപ്പെട്ടെങ്കിലും രണ്ടു വർഷത്തിനിടക്ക് ക്ലബ് വിടാനാണ് യുവ താരത്തിെൻറ നിയോഗം. മാൽക്കമിനു പിന്നാലെ മറ്റൊരു ബ്രസീലിയൻ യുവ താരത്തെയും ഇതോടെ ബാഴ്സലോണ കൈവിടുകയാണ്.
മുപ്പത് കഴിഞ്ഞ താരങ്ങൾ ബാഴ്സയിൽ കൂടുന്നതും പലരുടെയും എതിർപ്പിന് കാരണമായിട്ടുണ്ട്. പാനിചിനെ കൂടാതെ തന്നെ ഏഴോളം മുപ്പത് കഴിഞ്ഞ താരങ്ങൾ ബാഴ്സയിൽ നിലവിലുണ്ട്. 'വയസൻ പട'യെന്ന് സോഷ്യൽ മീഡിയയും കറ്റാലന്മാർക്കെതിരെ പരിഹാസമായെത്തുന്നു. മുഖ്യ എതിരാളികളായ റയൽ മഡ്രിഡിൽ നിരവധി യുവതാരങ്ങൾ അണിനിരക്കുേമ്പാഴാണ്, ബാഴ്സലോണ 'ഓൾഡ് എയ്ജ് ഹോമായി' മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.