റോം: അത്ലാൻറ ഫോർവേഡായ സ്ലൊവീനിയൻ താരം ജോസിപ് ഇലിസിചിെൻറ ജീവിതത്തിലെ ഏറ്റവും സുന്ദരദിനമായിരുന്നു കഴിഞ്ഞയാഴ്ചയിലെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രാത്രി. വലൻസിയക്കെതിരെ 4-3ന് ജയിച്ച് ടീം ക്വാർട്ടറിലെത്തിയപ്പോൾ നാലു ഗോളും അടിച്ച് താരമായ ഇലിസിച് ഗ്രൗണ്ട് വിടുേമ്പാൾ ആ പന്തും സ്വന്തമാക്കി.
വിശിഷ്ട ശേഖരത്തിൽ സൂക്ഷിക്കാൻ കൊതിച്ച പന്തിനെ ഇറ്റലിയിലെ കോവിഡ് പോരാട്ടത്തിന് സംഭാവന ചെയ്താണ് ഇലിസിച് മാതൃകയായത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ദുരന്തം വിതച്ച ഇറ്റലിയിൽ കോവിഡ് ചികിത്സക്കായി ഫണ്ട് കണ്ടെത്താനാണ് ഇലിസിച് പന്ത് കൈമാറിയത്. റോമിലെ പാപാ ജിയോവനി 23 ഹോസ്പിറ്റലിനാണ് ലേലത്തിലൂടെ ഫണ്ട് സമാഹരിക്കാൻ പന്ത് നൽകിയത്. കോവിഡ് ചികിത്സക്കുള്ള മരുന്നും മറ്റും വാങ്ങാനാണ് ഫണ്ട് ശേഖരണം. അത്ലാൻറ കോച്ച് ജിയാൻ പിയേറോ ഗാസ്പറിനിയും ഫണ്ട് ശേഖരണത്തിന് അഭ്യർഥനയുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.