ഷിംല: ഐ.എസ്.എൽ നോക്കൗട്ട് ലൈനപ്പായി. ജയവും മൂന്നാം സ്ഥാനവും തേടിയിറങ്ങിയ ചെന്നൈയ ിൻ സീസണിലെ അവസാന ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റുമായി സമനിലയിൽ കുരുങ്ങിയതോ ടെ അവസാന നാലിൽ അവർക്ക് ഏറ്റവും കരുത്തരായ ഗോവതന്നെ എതിരാളികളാകും. രണ്ടും മൂന്നും സ്ഥാനക്കാരായ എ.ടി.കെയും ബംഗളൂരുവും തമ്മിലാണ് രണ്ടാം സെമി. അടുത്ത ശനി, ഞായർ ദിവസങ്ങളിലാണ് സെമി ഒന്നാം പാദ മത്സരങ്ങൾ. ശനിയാഴ്ച ഗോവ ചെന്നൈയിനെയും ഞായറാഴ്ച എ.ടി.കെ ബംഗളൂരുവിനെയും നേരിടും. മാർച്ച് ഏഴ്, എട്ട് ദിവസങ്ങളിൽ രണ്ടാം പാദം നടക്കും.
പുതിയ കോച്ചിനു കീഴിൽ തുടർ ജയങ്ങളുടെ അത്യാവേശവുമായി മൈതാനത്തിറങ്ങിയ ചെന്നൈ ടീം 17ാം മിനിറ്റിൽ ഗോൾ നേടി വരവറിയിച്ചു. മാസിഹ് സെയ്ഗനിയായിരുന്നു സ്കോറർ. ആദ്യ പകുതി അവസാനിക്കും മുമ്പ് ചെന്നൈയിൻ പെനാൽറ്റി ബോക്സിൽ എതിർ ടീമംഗത്തെ ഫൗൾ ചെയ്തതിന് ടൊണ്ടോംബ സിങ് ചുവപ്പുവാങ്ങി പോയതോടെ കളി മാറി. പെനാൽറ്റി ഗോളാക്കി മാർട്ടിൻ ഷാവെസ് നോർത്ത് ഈസ്റ്റിന് തുല്യത നൽകി. 71ാം മിനിറ്റിൽ ടീം ലീഡും പിടിച്ചു. 10 ആളായി ചുരുങ്ങിയതിെൻറ ക്ഷീണം മുന്നേറ്റങ്ങളെ തളർത്തിയതിനൊടുവിൽ തോൽവി ഉറപ്പിച്ച ചെന്നൈയിെൻറ രക്ഷകനായി ഇഞ്ചുറി സമയത്ത് ലല്യൻ ചാങ്തെ അവതരിച്ചു. ജർമൻപ്രീത് സിങ് നൽകിയ പാസ് ചാങ്തെ ഗോളാക്കി മാറ്റിയതോടെ കളി സമനിലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.