കൊച്ചി: അണ്ടർ 17 ഫുട്ബാളിെൻറ ആഘോഷരാവുകൾ മായുംമുമ്പെയാണ് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് തുടക്കമാകുന്നത്. കഴിഞ്ഞ സീസണിലെ ഫൈനൽ അനുസ്മരിപ്പിച്ച് 17ന് കേരള ബ്ലാസ്റ്റേഴ്സും അമർ ടമർ കൊൽക്കത്തയും പോരിനിറങ്ങുമ്പോൾ ഗാലറിയിൽ ആവേശത്തിെൻറ മഞ്ഞക്കടൽ തീർക്കാനുള്ള തയാറെടുപ്പിലാണ് ആരാധകക്കൂട്ടം. യൂറോപ്യൻ ഫുട്ബാൾ ആരാധകരോട് കിടപിടിക്കുന്ന കാണികൾ തന്നെയാണ് കൊച്ചിയുടെ സമ്പത്തും ബ്ലാസ്റ്റേഴ്സിെൻറ കരുത്തും. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ മത്സരം കൊച്ചിയിലായിരുന്നു. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ 54,913 പേരാണ് ഗാലറിയിലുണ്ടായിരുന്നത്.
ഇത്തവണ സീറ്റുകളുടെ എണ്ണം 40,000 ആയി കുറഞ്ഞിട്ടുണ്ട്. എങ്കിലും പരമാവധി ആളുകളെയെത്തിച്ച് ആഘോഷം കൊഴുപ്പിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. മികച്ച ഫാൻസ് ഗ്രൂപ്പിനുള്ള ഇന്ത്യൻ സ്പോർട്സ് ഓണേഴ്സ് പുരസ്കാരം നേടിയ മഞ്ഞപ്പടയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കോച്ചിനും വിദേശ കളിക്കാർക്കുമുൾപ്പെടെ കൊച്ചിയിൽ വൻ സ്വീകരണമൊരുക്കി ഞെട്ടിച്ച സംഘം സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കാല, ദേശ സീമകൾക്കപ്പുറം ഫുട്ബാളിനോടുള്ള തീവ്രസ്നേഹത്താൽ രൂപപ്പെട്ട സൗത്ത് സോക്കേഴ്സ് ആണ് മറ്റൊരു ആഘോഷ കമ്മിറ്റി. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ഫുട്ബാൾ പ്രേമികളുടെ വാട്സ്ആപ് ഗ്രൂപ്പാണ് സൗത്ത് സോക്കേഴ്സ് വെബ്സൈറ്റും കേരളത്തിലും വിവിധ രാജ്യങ്ങളിലും നിരവധി ശാഖകളും ആയി മാറിയത്. ഹ്രസ്വചിത്രങ്ങളും തീം സോങ്ങുകളുമായി ഇരു സംഘവും വരവറിയിച്ചിരുന്നു. ഫുട്ബാളിെൻറ ആവേശം വാനോളമുയർത്തി ചെറു സംഘങ്ങൾകൂടി ചേരുമ്പോൾ കൊച്ചിയിലെ ഗാലറിയിൽ പീതവസന്തം വിരിയും.
ഫൈനൽ ഉൾപ്പെടെ 95 മത്സരങ്ങളുള്ള സീസണിൽ ഒമ്പത് കളികളാണ് കൊച്ചിയിലുള്ളത്. 24ന് കോപ്പലാശാെൻറ നേതൃത്വത്തിലിറങ്ങുന്ന കന്നിക്കാരായ ജംഷഡ്പുർ എഫ്.സിയുമായാണ് രണ്ടാമത്തെ മത്സരം. ഡിസംബർ മൂന്നിന് മുംബൈ സിറ്റിയെയും 15ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയും നേരിടും. ഡിസംബർ 31നാണ് ആരാധകർ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ ഡെർബി. ആരാധക ബാഹുല്യത്തിൽ ഒപ്പമുള്ള ബംഗളൂരു എഫ്.സിയാണ് എതിരാളികൾ. തീപാറുന്ന മത്സരം മലയാളികൾക്ക് പുതുവത്സര വിരുന്നാകും. ജനുവരി നാലിന് എഫ്.സി പുണെ, 21ന് എഫ്.സി ഗോവ, 27ന് ഡെൽഹി ഡൈനാമോസ്, 23ന് ചെന്നൈ എഫ്.സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.