പുണെ: നിർണായക അങ്കത്തിൽ കൊറോമിനസിനും കൂട്ടർക്കും പിഴച്ചില്ല. െഎ.എസ്.എല്ലിലെ ആരാധകർ ഉറ്റുനോക്കിയ മത്സരത്തിൽ പുണെയെ അവരുടെ തട്ടകത്തിൽ എഫ്.സി ഗോവ ഗോളിൽ മുക്കി തകർത്തു. 4-0ത്തിനാണ് സെർജിയോ ലൊബോറയുടെ ഗോവ എതിരാളികളെ തരിപ്പണമാക്കിയത്. ഇതോടെ ഗോവയുടെ സെമിപ്രതീക്ഷകൾക്ക് വീണ്ടും ജീവൻെവച്ചു. 

24 പോയൻറുമായി ഗോവ ആറാം സ്ഥാനത്തെത്തിയപ്പോൾ, രണ്ടാമതുള്ള പുണെക്ക് (29) അടുത്ത മത്സരം ജയിച്ചാലെ സെമിയുറപ്പിക്കാനാവൂ. മാഴ്സലീന്യോ ചുവപ്പുകാർഡ് കണ്ട് പുറത്തായി. പെനാൽറ്റിയിലൂടെ മനുവൽ ലാൻസറോെട്ടയാണ്(28) ആദ്യഗോളടിച്ചത്. ഹ്യൂഗോ ബോമോസും (47) ഫെറാൻ കൊറോമിനാസും (58, 65 പെനാൽറ്റി) സ്കോർ ചെയ്തു.

ജാംഷഡ്പുരിന് തോൽവി
 സെമിയുറപ്പിക്കാനിറങ്ങിയ ജാംഷഡ്പുർ, ബംഗളൂരുവിനോട് തോറ്റു. ഒന്നാം സ്ഥാനത്തുള്ള നീലപ്പട 2-0ത്തിനാണ് സ്റ്റീവ് കോപ്പലിെൻറ സംഘത്തെ അവരുടെ തട്ടകത്തിൽ തോൽപിച്ചത്. മികു, സുനിൽ ഛെത്രി എന്നിവരാണ് സ്കോർ ചെയ്തത്. ഗോവയോടാണ് ജാംഷഡ്പൂരിെൻറ അടുത്ത മത്സരം.

Tags:    
News Summary - FC Goa victory against Pune city-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT