ചെന്നൈ: മുഹമ്മദ് റാഫിക്കും മച്ചാൻസിനും മഞ്ഞപ്പടയുടെ നന്ദി. സെമി കാണാെത പുറത്തായ കേരള ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർ കപ്പ് സ്വപ്നങ്ങൾ ചെന്നൈയിൻ യാഥാർഥ്യമാക്കി. ലീഗ് റൗണ്ടിലെ അവസാന പോരിനെത്തിയ മുംബൈ സിറ്റി എഫ്.സിയെ 1-0ത്തിന് ചെന്നൈയിൻ തോൽപിച്ചു. ഇതോടെ പോയൻറ് പട്ടികയിൽ ആറാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ യോഗ്യത നേടി.
ജയിച്ചാൽ മഞ്ഞപ്പടയെ മറികടന്ന് ആറാം സ്ഥാനം പിടിച്ചെടുക്കാമായിരുന്ന മുംബൈക്ക് ചെന്നൈയിെൻറ തട്ടകത്തിൽ അടിതെറ്റുകയായിരുന്നു. സെമിയുറപ്പിച്ചതിനാൽ ചെന്നൈയിൻ കോച്ച് സൂപ്പർ താരം ജെജെക്ക് വിശ്രമം അനുവദിച്ചാണ് ആദ്യ ഇലവനൊരുക്കിയത്. ഇതോടെ മലയാളി താരം മുഹമ്മദ് റാഫി സ്ട്രൈക്കറുടെ റോളിലെത്തി. ആദ്യ പകുതിയിൽ ചെന്നൈയിനായിരുന്നു മുൻതൂക്കം. വലകുലുങ്ങിയില്ലെങ്കിലും രണ്ടാം പകുതിയിൽ പെനാൽറ്റിയുടെ രൂപത്തിൽ ചെന്നൈയിന് ഭാഗ്യമെത്തി. മലയാളി താരം മുഹമ്മദ് റാഫിയുടെ ഗോളിലേക്കുള്ള നീക്കം ബോക്സിൽ തടഞ്ഞിട്ടതിനാണ് പെനാൽറ്റി ലഭിച്ചത്. സ്ലൊവീനിയൻ താരം റെനെ മിഹലിച്ച് പിഴക്കാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു. ഇൗ ഗോളിൽ ചെന്നൈയിൻ ലീഗ് റൗണ്ടിലെ ഒമ്പതാം ജയം നേടി. ഒപ്പം ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് യോഗ്യതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.