മുംബൈ: അന്ദേരിയിലെ ഫുട്ബോൾ അറീന മൈതാനിയിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് വിരുന്നായി കെനിയക്കെതിരായ ഇൻറർകോണ്ടിനൻറൽ കപ്പ് കലാശപ്പോരിെൻറ ആദ്യ പകുതിയിൽ ഇന്ത്യക്ക് മേൽകൈ. ആഫ്രിക്കൻ കരുത്തർക്കെതിരെ നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിെൻറ മികവിൽ 2-0 എന്ന നിലയിലാണ് ഇന്ത്യ.
എട്ടാം മിനിറ്റില്‍ അനിരുഥ് ഥാപ്പയുടെ ഫ്രീകിക്ക് ഗോളാക്കി മാറ്റിയ ഛേത്രി നീലപ്പടക്ക് ആദ്യ ലീഡ് നൽകി. തുടർന്ന് ഇരുപത്തൊമ്പതാം മിനിറ്റില്‍ ഛേത്രി തന്നെ രണ്ടാംതവണയും വലകുലുക്കി. ടൂർണമെൻിൽ ഛേത്രി ഇതുവരെ അടിച്ചത് എട്ടുഗോളുകൾ. ടൂര്‍ണമെൻറിൽ മൂന്നില്‍ രണ്ടു കളികളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ആദ്യത്തെ എട്ട് മിനിറ്റുകളിൽ ആക്രമണത്തിന് നേതൃത്വൃ നൽകിയത് കെനിയയായിരുന്നു. എന്നാൽ ടീമിെൻറ കുന്തമുനയായ ഛേത്രിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് അനിരുഥ് ഥാപ്പ വിദഗ്ധമായി അടിച്ചു. അത് ഗോൾവലയിലേക്ക് തൊടുത്തു വിട്ട് ഗാലറിയെ ഇളക്കി മറിച്ചതാകെട്ട ഛേത്രിയും.
ആദ്യ ഗോൾ വീണതോടെ ആക്രമിച്ചും പ്രതിരോധിച്ചും കളിച്ച ആഫ്രിക്കൻ കരുത്തർക്ക് തിരിച്ചടി നൽകി 30ാം മിനിറ്റിൽ മറ്റൊരു ഗോൾ കൂടി പിറന്നു. സന്തേഷ് ജിങ്കൻ നൽകിയ ലോങ് ബോൾ നെഞ്ച് കൊണ്ടെടുത്ത നായകൻ ഛേത്രി ഇടംകാൽ കൊണ്ട് മനോഹരമായി വലയിലെത്തിച്ചു. ഗാലറി കുലുങ്ങിയ ആഘോഷമായിരുന്നു പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.