കൊൽക്കത്ത: കെയ്ൻ റിച്ചാർഡ്സെൻറ നോബാളിൽ ഹാർദിക് പാണ്ഡ്യയുടെ ‘റണ്ണൗട്ട്’ ആശയക്കുഴപ്പത്തിനിടയാക്കി. ആസ്ട്രേലിയൻ താരങ്ങൾ ഒൗട്ടിന് വേണ്ടി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒൗട്ട് നൽകാത്തതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
പാണ്ഡ്യ 19 റൺസിലെത്തി നിൽക്കുേമ്പാഴാണ് സംഭവം. ഉയർന്നുവന്ന ഫുൾടോസ് പന്ത് പാണ്ഡ്യ സിക്സിന് ശ്രമിച്ചെങ്കിലും സ്മിത്തിെൻറ കൈയിലൊതുങ്ങി. എന്നാൽ, പന്ത് അരക്കുമുകളിൽ ഉയർന്നുവെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അമ്പയർ നോബാൾ വിളിച്ചു. ഇതറിയാതെ പവലിയനിലേക്ക് മടങ്ങിയ പാണ്ഡ്യയെ റണ്ണൗട്ടാക്കാൻ സ്മിത്ത് പന്ത് കെയ്ൻ റിച്ചാർഡ്സണ് കൈമാറി. റിച്ചാർഡ്സൺ റണ്ണൗട്ടാക്കിയെങ്കിലും അമ്പയർ ഒൗട്ട് നൽകാൻ വിസമ്മതിച്ചു. ആസ്ട്രേലിയ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒൗട്ടല്ലെന്ന് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.