കോഴിക്കോട്: സ്കൂൾ സോക്കർ മത്സരത്തിന് തൊട്ടുമുമ്പ് ഫ്രീ സ്റ്റൈലിൽ വിസ്മയ പ്രകടനം ന ടത്തിയ മിടുക്കിക്കുട്ടിയുടെ വിഡിയോ ഇതിനകം കണ്ടത് ആയിരക്കണക്കിനാളുകൾ. ചേന്ദമംഗ ലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ഹാദിയയാണ് സ്കൂളിൽ ന ടക്കുന്ന ഫുട്ബാൾ ഉദ്ഘാടന സെഷനിൽ ഫ്രീ സ്റ്റൈലിൽ മിന്നുന്ന പ്രകടനം നടത്തിയത്. സ്കൂ ൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോ ഇതിനകം ആയിരങ്ങളാണ് കണ്ടതും ഷെയർ ചെയ്തതും.
പന്തടക്കത്തിെൻറ എല്ലാ മനോഹാരിതയും നിറഞ്ഞ പ്രകടനം ഇന്ന് കേരളത്തിലെ പ്രശസ്തമായ ഫുട്ബാൾ ക്ലബുകളും താരങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകഴിഞ്ഞു. ഒമ്പതാം ക്ലാസ് വരെ ഖത്തർ ഐഡിയൽ സ്കൂളിലായിരുന്നു ഹാദിയ പഠിച്ചത്. പത്താം ക്ലാസിൽ കൊടിയത്തൂർ വാദി റഹ്മയിലും. ഖത്തറിൽനിന്ന് തുടങ്ങിയ ഫുട്ബാളിനോടുള്ള പ്രണയമാണ് ഹാദിയയെ കാൽപന്ത് മൈതാനത്ത് എത്തിച്ചത്. അന്ന് ഫുട്ബാൾ ടൂർണമെൻറുകളിലും താരമായിരുന്നു ഹാദിയ.
മുക്കം ചേന്ദമംഗലൂര്‍ അബ്ദുൽ ഹകീമിെൻറയും ആബിദയുടെയും മകളായ ഹാദിയയുടെ ഇഷ്ടവിനോദമാണ് ഫുട്ബാള്‍. ഹാദിയയുടെ ഇഷ്ടത്തിന് വീട്ടുകാരുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പൂര്‍ണ പിന്തുണയുണ്ട്. മകളുടെ കായികപ്രകടനം ലോകം ശ്രദ്ധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ഫുട്ബാള്‍ പ്രേമിയായ പിതാവ് അബ്ദുൽ ഹകീം പറഞ്ഞു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ അംഗീകൃത പരിശീലകനാണ് സഹോദരൻ ഹിഷാം.
സ്കൂളിലെ പഠന-പാഠ്യേതര മേഖലയിലും സജീവമാണ് ഹാദിയ. സ്കൂളിലെ മുഖപത്രം ദിശയുടെ സബ് എഡിറ്ററും ഫ്രെയിം വെബ് ജേണലിെൻറ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്. മുഹമ്മദ് സലാഹും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഇഷ്ടതാരങ്ങൾ. ബ്രസീൽ ഇഷ്ട ടീമും. പ്രകടനം വൈറലായതോടെ ഫുട്ബാൾ ടൂർണമെൻറുകളിൽ ഫ്രീ സ്റ്റൈൽ അവതരിപ്പിക്കാൻ ഹാദിയയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.