മഡ്രിഡ്: ദുർബലരായ റയൽ ബെറ്റിസിനു മുന്നിൽ കവാത്ത് മറന്ന് റയൽ മഡ്രിഡ്. കിരീട പോര ാട്ടം കനത്ത ലാ ലിഗയിലെ നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെറ്റ ിസ് വമ്പൻമാരെ മുട്ടുകുത്തിച്ചത്. ജയിച്ചാൽ പട്ടികയിൽ ബാഴ്സലോണയെ കടന്ന് ഒന്നാ മതെത്താമായിരുന്നിട്ടും സീസണിലെ ഏറ്റവും മോശം പ്രകടനവുമായാണ് ഞായറാഴ്ച സിദാെൻറ സംഘം തോൽവി സമ്മതിച്ചത്.
എൽ ക്ലാസികോയിലെ ജയവുമായി മുന്നിലെത്തിയ റയലിന് സ്ഥാനം നിലനിർത്താനുള്ള അവസരം ഇതോടെ നഷ്ടമായി. 27 കളി പിന്നിട്ടപ്പോൾ ബാഴ്സലോണക്ക് 58ഉം, റയൽ മഡ്രിഡിന് 56ഉം പോയൻറാണ്.
ബെറ്റിസ് മൈതാനത്ത് നടന്ന മത്സരത്തിൽ ആതിഥേയരാണ് ഏറെയും കളി നിയന്ത്രിച്ചത്. ഫ്രഞ്ച് മുന്നേറ്റത്തിലെ നബീൽ ഫഖീർ പടനയിച്ച ബെറ്റിസ് ആക്രമണം പലവട്ടം റയൽ ഗോൾമുഖം പരീക്ഷിച്ചു. അവസരങ്ങളിൽ പലതും വെറുതെ പുറത്തേക്ക് അടിച്ചുതുലച്ചു.
എന്നിട്ടും അവർ ജയിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ വീഴ്ത്തിയ സംഘത്തിെൻറ നിഴലായിരുന്നു മൈതാനത്ത് കണ്ടത്. ടീമിെൻറ ദൗർബല്യം മുതലെടുത്ത ബെറ്റിസ് 40ാം മിനിറ്റിൽ സിഡ്നിയിലൂടെ ഗോൾ പിടിച്ചു. പെനാൽറ്റി ഗോളിൽ കരീം ബെൻസേമ ആദ്യ പകുതിയുടെ അവസാനം സമനില സമ്മാനിെച്ചങ്കിലും 82ാം മിനിറ്റിൽ ടെലോ ബെറ്റിസിന് ജയം സമ്മാനിച്ചു. വെള്ളിയാഴ്ച ഐബറുമായാണ് റയലിന് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.