ലണ്ടൻ: പ്രീക്വാർട്ടർ രണ്ടാംപാദ പോരാട്ടത്തിൽ വൻജയത്തോടെ യൂറോപ്പിലെ അതികായരായ ആഴ്സനലും അത്ലറ്റികോ മഡ്രിഡും യുവേഫ യൂറോപ ലീഗിൽ ക്വാർട്ടറിൽ പ്രവേശിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ എ.സി മിലാനെ 3-1ന് തോൽപിച്ചതോടെ, 5-1െൻറ അഗ്രഗേറ്റ് സ്കോറിലാണ് ഗണ്ണേഴ്സിെൻറ കുതിപ്പ്.
അതേസമയം, റഷ്യക്കാരായ ലോകോമോട്ടീവ് മോസ്കോയെ അവരുടെ തട്ടകത്തിൽ െവച്ച് 5-1ന് തകർത്തതോടെ ഇരുപാദങ്ങളിലുമായി 8^1െൻറ കൂറ്റൻ ജയത്തോടെയാണ് അത്ലറ്റികോ മഡ്രിഡിെൻറ ക്വാർട്ടർ പ്രവേശനം. ആദ്യ പാദത്തിൽ അത്ലറ്റികോ മഡ്രിഡ് 3-0ന് ജയിച്ചിരുന്നു.
ഡാനി വെൽബെക്ക് (39, 86), ഗ്രനിത് ഷാക്ക എന്നിവരാണ് ആഴ്സനലിെൻറ സ്കോറർമാർ. ലോകോമോട്ടീവ് മോസ്കോയെ 5^1ന് തകർത്ത മത്സരത്തിൽ അത്ലറ്റികോക്കായി ഫെർണാണ്ടോ ടോറസ് (65,70) രണ്ടു ഗോളുകൾ നേടിയപ്പോൾ എയ്ഞ്ചൽ കൊറേയ (16), സോൾ നീഗസ് (47), അേൻറായിൻ ഗ്രീസ്മാൻ (85) എന്നിവർ ഒാരോ ഗോൾ വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.