പാരിസ്: പോർചുഗൽ, ജർമനി, നെതർലൻഡ്സ്, ക്രൊയേഷ്യ, എന്നീ വമ്പന്മാർ 2020 യൂറോകപ്പിൽ ഇടമുറ പ്പിച്ചു. ജയം അനിവാര്യമായ മത്സരത്തിൽ ലക്സംബർഗിനെ 2-0ത്തിന് തോൽപിച്ചാണ് പറങ്കികളുടെ മുന്നേറ്റം. ബെലറൂസ ിനെ 4-0ത്തിന് തോൽപിച്ച് ജർമൻപടയും വടക്കൻ അയർലൻഡിനെ ഗോൾരഹിത സമനിലയിൽ കുരുക ്കി ഡച്ച് ടീമും യോഗ്യത നേടി. സ്േലാവാക്യയെ 3-1ന് തോൽപിച്ച് ക്രൊയേഷ്യയും ടിക്കറ്റ് ബുക്ക് ച െയ്തു.
ജർമനി, നെതർലൻഡ്സ്, ക്രൊയേഷ്യ എന്നീ വമ്പന്മാർകൂടി ചേർന്നതോെട 2020 യൂറോകപ്പിന് ഏകദേശ രൂപമായി. 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിന് 16 ടീമുകൾ ഇതുവരെ ബെർത്തുറപ്പിച്ചു. ടോണി ക്രൂസിെൻറ (55, 83) ഇരട്ടഗോൾ മികവിൽ ബെലറൂസിനെ 4-0ത്തിന് തോൽപിച്ചാണ് ജർമൻപട ഗ്രൂപ് സിയിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത കരസ്ഥമാക്കിയത്. തുടർച്ചയായി 13ാം തവണയാണ് ജർമനി യൂറോ ഫൈനൽസിന് ടിക്കറ്റെടുക്കുന്നത്. മാത്യാസ് ജിൻററിെൻറയും (41) ലിയോൺ ഗോറസ്കയുടെയും (49) വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ.
2014 ലോകകപ്പിനുശേഷം സുപ്രധാന ടൂർണമെൻറുകൾക്കൊന്നും യോഗ്യത നേടാനാകാതെ നിരാശരായിരുന്ന ഡച്ച് പട കോച്ച് റൊണാൾഡ് കോമാെൻറ ശിക്ഷണത്തിനു കീഴിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തുകയാണ്. യോഗ്യത നേടാൻ സമനില മതിയായിരുന്ന നെതർലൻഡ്സ് വടക്കൻ അയർലൻഡിനെ ഗോൾരഹിത സമനിലയിൽ കുരുക്കി ‘സി’ ഗ്രൂപ്പിൽ രണ്ടാമന്മാരായി.
യോഗ്യതക്കായി ഒരു പോയൻറ് മതിയായിരുന്ന ലോകകപ്പ് റണ്ണേഴ്സ്അപ്പുകളായ ക്രൊയേഷ്യ സ്േലാവാക്യയെ 3-1ന് തോൽപിച്ചാണ് മുന്നേറിയത്. നികോള വ്ലാസിച് (56), ബ്രൂണോ പെറ്റ്കോവിച് (60), ഇവാൻ പെരിസിച് (74) എന്നിവർ ക്രോട്ടുകൾക്കായി വലകുലുക്കി. ഗ്രൂപ് ഇയിൽ ഒന്നാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. ഗ്രൂപ് ജിയിൽ വടക്കൻ മാസിഡോണിയയെ 2-1ന് തോൽപിച്ച് ഓസ്ട്രിയയും യൂറോകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്തു. ഗ്രൂപ്പിൽ
പോളണ്ടിനു പിന്നിൽ രണ്ടാമന്മാരാണ് ഓസ്ട്രിയ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഹസാഡ് സഹോദരന്മാരുടെ സ്കോറിങ് മികവിൽ നേരേത്ത യോഗ്യത നേടിയ ബെൽജിയം റഷ്യയെ 4-1ന് തകർത്തു. ഏഡൻ ഹസാഡ് (33, 40) രണ്ടുവട്ടവും തോർഗൻ ഹസാഡ് (19) ഒരുവട്ടവും വലകുലുക്കി. റെമേലു ലുകാകുവിെൻറ (72) വകയായിരുന്നു നാലാം ഗോൾ. കളിച്ച ഒമ്പതിൽ ഒമ്പതും ജയിച്ചാണ് ബെൽജിയത്തിെൻറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.